Homeസാഹിത്യം

സാഹിത്യം

ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത

മനുകൈരളിഒരിയ്ക്കൽ ഞാനൊരു കവിയാകും. മരണമെഴുതി വിടരുന്ന കരവിരുതിൽ നിങ്ങളെന്നെ നിശബ്ദമായി വായിച്ചു തുടങ്ങും. വരികളാകെ ആത്മാഹൂതിയ്ക്കു തുനിയുന്നവന്റെ വെപ്രാളങ്ങളാവും. അത്രമേൽ ജീവിയ്ക്കാൻ കൊതിച്ചിരുന്നിട്ടും മരിച്ചുപോകേണ്ടി വരുന്നവന്റെ ഗതികേടിനെക്കുറിച്ചുള്ള സൂചനകൾ നിങ്ങൾ കണ്ടെടുക്കും. ആത്മഹത്യക്കുവേണ്ടി അവൻ പെരുവിരലിൽ നഖം നീട്ടി വളർത്തിയിരുന്നുവെന്നു കവിത നിങ്ങളോട് കഥ പറയും. കൊരവള്ളിയിൽ പെരുവിരൽ കുത്തിയിറക്കി മോക്ഷമില്ലാത്തൊരു മരണം സ്വയം വരുത്തുന്നൊരു വീരയോദ്ധാവാണ് താനെന്നു പിറുപിറുക്കുന്നൊരു കിറുക്കനെ നിങ്ങൾ കണ്ടെടുക്കും നീണ്ടു മെലിഞ്ഞ അവന്റെ ഉടലിനു മീതെ നിങ്ങൾ എഴുതിത്തെളിയാത്ത പൊട്ടക്കവിയെന്നും ജീവിയ്ക്കാനറിയാത്ത കോമാളിയെന്നും നീട്ടിയെഴുതി ഒപ്പുവയ്ക്കും. ഒക്കെയും അവസാനിച്ചുപോയൊരുവന്റെ അത്രമേൽ നിരാശാഭരിതമായൊരു കവിതയെ വായിക്കാൻ തയ്യാറുള്ളവർ ഇനിയുമുണ്ടോ എന്നൊരന്വേഷണം അന്തരീക്ഷത്തിലാകമാനം അവശേഷിച്ചുകൊള്ളും. എന്റെ കവിത നട്ടപ്പിരാന്തത്തിന്റെ തീരാത്ത ചങ്ങലമുറിവാണെന്നു പിന്നെയും പിന്നെയും നിലവിളിയ്ക്കും നിങ്ങൾ കേട്ടാലുമില്ലെങ്കിലും.

കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2010- 2018 കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. വൈജ്ഞാനിക സസാഹിത്യം (ശാസ്ത്ര-മാനവിക വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങള്‍), ചരിത്രം, ചെറുകഥ എന്നീ വിഭാഗങ്ങളില്‍ ഗ്രന്ഥകാരനോ പ്രസാധകനോ സുഹൃത്തുകള്‍ക്കോ ഗ്രന്ഥം...

നന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ

നിധിൻ. വി. എൻഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആഗ്രഹിച്ച ജീവിതം നേടാനാവാത്തതിന്റെ നിരാശയുടെ പ്രതിഫലനമാണ് ആത്മഹത്യയെന്ന് പറയുമെങ്കിലും, ജീവിതത്തോടുള്ള...

ഇത് ടാഗോർ അദ്ധ്യാത്മികതയ്ക്ക് പ്രസക്തിയുള്ള കാലം – പ്രമോദ് പയ്യന്നൂർ

വിശ്വമാനവികതയ്ക്ക് ഇന്ത്യ നൽകിയ മഹോത ജീവിതസാക്ഷ്യമാണ് രബീന്ദ്രനാഥ ടാഗോർ എന്ന് പ്രമോദ് പയ്യന്നൂർ പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ 78-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും, ഭാഷ സംഗമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ടാഗോർ സ്മരണ...

ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ശാസ്ത്രസാഹിത്യകൃതികളുടെ വിഭാഗത്തില്‍...

കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്

മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...

ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

ടി.സി.വി. സതീശൻശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല തൊള്ള നിറയ്ക്കാൻ ഒരിറക്കു വെള്ളവുമില്ലവരണ്ട കിണർ ഉരുകുന്ന ആകാശം വെളിച്ചം ഇരുളായി, ഇരുളിന്റെ ആഴമളക്കാൻ ഒരു മിന്നാമിന്നി പോലുമില്ലവെട്ടിവീഴ്ത്തിയപ്പോൾ നിങ്ങൾ കൊണ്ടുപോയത് വെറും തണലല്ല, ഞങ്ങളുടെ ജീവവായുവിനെ, കുടിനീരിനെ കൊടുത്ത് ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ പറഞ്ഞതു, വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌ കുപ്പിനീട്ടി കാത്തിരിക്കുന്നു നാം വിപ്ലവം വിപ്ലവമെന്നു...

പുരസ്കാരസമർപ്പണം

കോട്ടയം: 2017 ലെ ഇ. പി. വാസുദേവൻ ഗുരുക്കൾ പുരസ്കാരം തിരുവനന്തപുരം സി.വി.എൻ. കളരിയിലെ ശ്രീ ജി .സത്യനാരായണൻ ഗുരുക്കൾക്ക് . നവംബർ 26ന് കടുത്തുരുത്തി ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക...

പുഴങ്കാറ്റിലെ ആനച്ചൂര്

അജയ് സാഗവേനലാകുമ്പോൾ പുഴ കടന്ന് മുണ്ടേങ്ങരയിലേക്കൊരു അതിഥിയെത്തും... പുഴയിലൂടെ കൊണ്ടുവന്ന മരങ്ങൾ എടവണ്ണ പേട്ടയിലേക്ക് വലിച്ചു കയറ്റി അടുക്കി വെക്കുന്ന കരിവീരനെ സുഹൃത്തുക്കൾക്കൊപ്പം ഞാനും, ഇക്കരെ പുഴ മാടിൽ കാത്തിരിക്കും. അപ്പോഴേക്കും ആനച്ചൂര് പുഴങ്കാറ്റിൽ...

പ്രണയം ഒരെലിയാണ്

ശ്രീകുമാർ കൃഷ്ണൻപ്രണയം ഒരെലിയാണ്; കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളിൽ നിന്നും തെരുവിലെ കുടിലുകളിലേക്കു ജീവനും കൊണ്ടിറങ്ങിയോടിയ എലി.കൊട്ടാരങ്ങളിൽ അതിനെ കെണി വെച്ചു പിടിക്കുമ്പോൾ., കുടിലുകളിൽ അത് തലങ്ങും വിലങ്ങും ഓടും, വീട്ടുകാരനും വീട്ടുകാരിക്കുമിടയിലെ അതിരുകളെ കാർന്നു തിന്നും;ദുഖങ്ങൾക്കിടയിൽ മാളം തീർത്ത് അതിനെ പൊളിച്ചിടും. നിരാശയുടെ ഉണക്ക മീനുകൾ കട്ടു കൊണ്ടു പോകുംകണ്ണുനീർ മഴയിൽ നനഞ്ഞിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മാളങ്ങളിൽ നിന്ന് തല വെളിയിലേക്കിട്ടു സാന്നിദ്ധ്യം ഓർമപ്പെടുത്തും.മനസ്സിന്റെ അടഞ്ഞ അറകളിൽ കുഞ്ഞുങ്ങളെ പെറ്റു കൂട്ടുംഎത്ര...
spot_imgspot_img