Homeസാഹിത്യം
സാഹിത്യം
കോയ കാപ്പാടിന് കേന്ദ്രസർക്കാരിൻറെ ഗുരു പദവി
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്മുട്ട് കുലപതിയുമായ ഉസ്താദ് കോയ കാപ്പാടിനെ കേന്ദ്ര സർക്കാർ ഗുരു പദവിയിലേക്ക് നോമിനേറ്റ് ചെയ്തു. അന്യം നിന്നു പോയ ദഫ് മുട്ടെന്ന അനുഷ്ഠാന കലയെ...
ജില്ലാതല കഥ-കവിത രചന മത്സരം
പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ളവരുടേതുമായിരിക്കണം. കഥകൾ രണ്ടു പുറത്തിൽ കവിയാത്തതും കവിതകൾ ഇരുപത്തിനാല് വരിയിൽ കവിയാത്തതും...
‘എസ്പതിനായിരം’ പ്രകാശനം’ 24 ന്
കോഴിക്കോട്: എന്‍. പി ഹാഫിസ് മുഹമ്മദ് പുതിയ നോവലുമായി എത്തുന്നു. ‘എസ്പതിനായിരം’ എന്ന് പേരിട്ടിരിക്കുന്ന നോവല്‍ കെ. സച്ചിദാനന്ദന് നല്‍കി കൊണ്ട് എം. ടി വാസുദേവന്‍ നായര്‍ പ്രകാശനം നിര്‍വഹിക്കും. ജൂലൈ 24...
ഹരീഷിന്റെ പുതിയ കഥാസമാഹാരം, ‘അപ്പൻ’ ശനിയാഴ്ച്ച പുറത്തിറങ്ങുന്നു
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ ‘അപ്പന്‍’ ഡി.സി ബുക്‌സ് ശനിയാഴ്ച (ജൂലൈ 28) പ്രസിദ്ധീകരിക്കുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന്...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ബോധോദയം
വിഷ്ണു ഷീല
ബോധി വൃക്ഷമില്ല
വനനശീകരണം.
ബോധോദയത്തിനായി അലഞ്ഞ
പുതിയ തലമുറയിലെ ഒരു ബുദ്ധൻ
ഒടുവിൽ
ആമസോണിൽ എത്തി.
വെളിച്ചം കടക്കാത്ത ആമസോണിന്റെ
ഇരുണ്ട അഗാധതയിൽ
സംസാരിക്കുന്ന പൂക്കളേയും
പക്ഷികളേയും, മൃഗങ്ങളേയും കണ്ടു.
സംസാരിക്കാൻ മറന്ന മനുഷ്യരുടെ
അടയാളങ്ങളും കണ്ടു.
ഒടുവിൽ
ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ
തപസ്സു തുടങ്ങി.
രാപ്പകലില്ലാതെ ലൈവ് പാടുന്ന
മെഡിറ്റേഷൻ...
53-ന്റെ നിറവില്‍ റൗളിംഗ്
നിധിന്‍ വി.എന്‍.ജെ.കെ. റൗളിംഗ്, ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എഴുത്തുകൊണ്ട് വിസ്മയ ലോകം കാട്ടിതന്ന എഴുത്തുകാരി. അത്രമേല്‍ നിരാശപടരുന്ന നിമിഷങ്ങളില്‍ അവരെ വായിക്കുമ്പോള്‍ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. സ്വയം കുട്ടിയാകുന്നു. വിസ്മയങ്ങളില്‍...
കാവൽക്കാരനോട്
ശശി കാട്ടൂർഅല്ലയോ പുതിയ കാവൽക്കാരാ
നോക്കൂ , പൗരാണികമായി
കൈമാറി വന്ന
എന്റെ പൂന്തോട്ടം
നാനാതരം ചെടികൾ
പൂക്കൾ, നിറങ്ങൾ,ഗന്ധങ്ങൾ
ഹാ,എത്ര മനോഹരം
ഈ വൈവിധ്യത്തിലെ ഏകത .വിരുന്നുകാർ പോലും
അസൂയപ്പെടും വിധം...
പുലർച്ചെ മുറിയിൽ സംഭവിക്കുന്നത്….
ആദിൽ മഠത്തിൽ1
സ്വപ്നത്തിനും ഉണർച്ചക്കുമിടക്ക്
അവളെ നഷ്ട്ടപ്പെട്ടു കിടക്കുമ്പോൾ
മൊബൈൽ റിംങ് ചെയ്യുന്നു.വിദൂരതയിൽ നിന്നുള്ള
അവളുടെ ഒച്ചക്ക് കാതടുപ്പിക്കുമ്പോൾ
ജനൽ വെളിച്ചത്തിൽ
മുറിയിലെ ഇരുട്ടു നുരമ്പുന്നു.നക്ഷത്രങ്ങളൊക്കെയും അണഞ്ഞിരിക്കുന്നു.2
ഇരുണ്ട ഗർത്തത്തിൽ
വീണൊടുങ്ങി ഉറക്കം.
പുലരുന്നതും കാത്ത്
കിടക്കുമ്പോൾ -അഗാധതയിൽ നിന്നും
കേൾക്കുന്നു
അവളുടെ നിലവിളി.വെളിച്ചത്തിന്റെ കണ്ണുകൾ
ജനാലയിലൂടെ തുറിച്ചു നോക്കവെ.3
പതിഞ്ഞ കാലടികൾ
തണുത്ത...
മൗനം
നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ്
പ്രത്യേക രസക്കൂട്ടുകൾ ചേർത്ത്
പറയേണ്ടതിൽ അപ്പുറം
അർത്ഥം ദ്യോതിപ്പിക്കുന്നത്
ഒരു വീർപ്പിൽ അണകെട്ടി
പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ
തേങ്ങി തേങ്ങി മരിച്ചു വീഴുന്നത്
പുനർജനികളില്ലാതെ വിറങ്ങലിച്ചു
വേരറ്റുപോയ വാക്കുകളുടെ
പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in


