Homeസാഹിത്യം
സാഹിത്യം
അഞ്ച് കവിതകള്‍
ഇഖ്ബാൽ ദുറാനിഹൃദയം
വെന്തുരുകി
മേല്‍പ്പോട്ടുയര്‍ന്ന
നീരാവി
തന്നെയാണ്
കണ്ണിലെ -
ഓരോ മഴ,യും ! ചുംബനങ്ങള്‍
ചുണ്ടുകള്‍ക്കിടയില്‍
നല്ല ഉറക്കമായിരുന്നു
നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും
വരെ! രാത്രി
കൂടെ കിടന്ന്
മയക്കിയെന്ന പരാതി,യിലകള്‍
പകലിന്റെ
മുറ്റം നിറയെ! ചിന്തകളിങ്ങനെ
തീരത്തടിഞ്ഞാല്‍
കടലിന്
തിരയിളക്ക
മെങ്ങനെ
മറക്കാനാവും! കച്ചവടം
പലഹാര കടയിലെ
ഭരണിയില്‍ ഭംഗിയില്‍
അടുക്കി വെച്ചിരിക്കുന്നു.
ഹൃദയാ,കൃതിയിലുള്ള
ബിസ്‌ക്കറ്റുകള്‍.
ഇഷ്ടത്തിന്
ചവച്ചരച്ച്
കഴിക്കാന്‍
പാകത്തില്‍
മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി
കെ. സച്ചിദാനന്ദൻപതിമൂന്നുവയസ്സുള്ള ആണ്‍കുട്ടിയല്ല.
പൂമ്പാറ്റകളെ മറക്കുവോളം അവള്‍
ദു:സ്വപ്നങ്ങളില്‍ മുങ്ങി മരിച്ചിട്ടുണ്ട്
താരാട്ടുകളെ പിന്നിലാക്കി അവള്‍
ഇരുട്ടിന്റെ ഗുഹകളിലൂടെ കടന്നുപോയിട്ടുണ്ട്പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയ്ക്ക്
നാല്‍പ്പത്തിമൂന്നു വയസ്സുണ്ട്
അവള്‍ക്കു നല്ല സ്പര്‍ശവും
ചീത്ത സ്പര്‍ശവും തിരിച്ചറിയാം
അതിജീവനത്തിനായി നുണപറയുന്നത്
തെറ്റല്ലെന്ന് അവള്‍ക്കറിയാം
അവള്‍ക്കു യുദ്ധം ചെയ്യാനറിയാം,
പല്ലുകൊണ്ടും പാട്ടുകൊണ്ടും.
നിങ്ങള്‍ അവളുടെ ഉടലിലെ
പനിനീര്‍മാത്രം...
ഉള്ളുറക്കം
എം. ജീവേഷ്എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ ശ്രമിക്കുന്നു,
പുതപ്പ്
പതിവുപോലെ നിലത്ത് കിടക്കുന്നു.പിന്നെ അയാൾ
മേശപ്പുറത്തു കിടക്കുന്ന
പുസ്തകമെടുക്കുന്നു,
കവിതയെ തൊട്ടുനോക്കുന്നു,
ഉറങ്ങിയോ എന്ന് ചോദിക്കുന്നു.ഇങ്ങനെ
തിരിച്ചും മറിച്ചുമുള്ള
പെരുക്കത്തിനിടയിൽ
ലോകമുണരുന്നു.ആത്മ ഓൺലൈനിലേക്ക്...
രുചി
സുഷമ ബിന്ദുകറിവേപ്പില പോലെ
പ്രണയത്തിൽനിന്ന്
പലപ്രാവശ്യം നിന്നെ
പുറത്തേയ്ക്കെറിയുന്നു.
നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്.
രൂപമില്ലാത്ത
നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ
ഞാൻ
നിന്റെ പേരുവിളിക്കും.
വേർപെടാനാവാതെ
അത്രയും ആഴത്തിൽ വലിയ്ക്കുന്ന
ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
മഷി വറ്റിയ പേനകൾ
അഖിൽ രാജ് ഒ. എം.ആത്മഹത്യയായിരുന്നു...
തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ ചുമച്ച് തുപ്പി.
അവസാനവാക്കിലെത്തുമ്പോഴേക്കും
ചോര വറ്റി തൊണ്ടയിടറി നിർഭയത്തോടെ വെളുത്ത താളിൽ ദാരുണ അന്ത്യം. നിന്റെയും വിരലുകളുടെ പ്രണയത്തിൽ,
ആലിംഗനത്തിൽ,
പെറ്റു പോറ്റിയതെത്ര വരികൾ വരകൾ. മുലയിടുക്കുകളുടെ വ്യാസം അളന്ന്
കടലാസിൽ എഴുതി പിടിപ്പിച്ച...
ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും
വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...
ജിനേഷ് മടപ്പള്ളി അവാർഡ് കുഴൂർ വിൽസന്
ജിനേഷ് മടപ്പള്ളി അവാർഡ് 2019 കുഴൂർ വിൽസന്റെ 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്'. 50,000 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.2016 ജനുവരി 1 മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം...
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി
നജീബ് മൂടാടിയുടെ ‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി. സെപ്റ്റംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 3:30 ന് കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആര്‍ടിസിക്ക് എതിർവശമുള്ള ദി ഹെംലെറ്റ് ഹോട്ടല്‍ ഹാളിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. ഷാഹിന കെ. റഫീഖ്,...
മൗന സന്ദേശം
ചന്ദന എസ്. ആനന്ദ്ചില മൗനങ്ങള്‍, തലവേദനകള്‍, ഒന്നുമില്ലായ്മകള്‍.
പലപ്പോഴും നിര്‍വചിക്കാനാകാത്ത ആ ഒന്നുമില്ലായ്മകള്‍
വീര്‍പ്പുമുട്ടിക്കുമ്പോള്‍,
ചോദ്യചിഹ്നമാകുമ്പോള്‍.
മൗനങ്ങള്‍ രാത്രിയുടെ വേലിപ്പടവുകള്‍ തകര്‍ത്തിറങ്ങി പോകാറുണ്ട്.
പുഞ്ചിരികളെ ഭാഗം വച്ചു കൊണ്ട് യാത്ര തിരിക്കാറുണ്ട്.
ആരോടും പറയാതെ...


