Homeസാഹിത്യം
സാഹിത്യം
വീണു പോയ ഇതളുകൾ
ജയേഷ് വെളേരിതെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം
ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത്
നാളെ പടിയിറങ്ങി പോകണം
അവിടെയും
ഇതളടർന്ന് വീഴുമ്പോ
തെച്ചികൾ മാല കൊരുക്കുമ്പോൾ
മാറിയിരിക്കണം
മാറിയിരുന്ന് മുറുകെ...
ദേശീയ സെമിനാര്‍: പുതു കവിതയുടെ കാല്‍ നൂറ്റാണ്ട്
കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 28,29 തിയ്യതികളിലായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും....
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പന്ത്രണ്ടാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് നവാഗത പ്രതിഭകളിൽ നിന്ന് രചനകൾ ക്ഷണിച്ചു. 2018-ൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് പരിഗണിക്കുക. സമാന്തര കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്...
പെന്‍ഡുലം ബുക്സ് പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
പെന്‍ഡുലം ബുക്സ് ഏര്‍പ്പെടുത്തുന്ന പ്രഥമ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 10,000 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വര്‍ഷം കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. 2014 ജനുവരി മുതല്‍...
കഥ- കവിത രചന മത്സരം
മണ്ണാര്‍ക്കാട്: റൈറ്റേഴ്‌സ് ഫോറവും എം ഇ എസ് കല്ലടി കോളേജും പൊതുജനങ്ങള്‍ക്കായി കവിത- കഥ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'പ്രളയാനന്തരം' എന്നതാണ് വിഷയം. സൃഷ്ടികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി സി. കെ. മുഷ്താഖ്,...
പുന്നശ്ശേരി നമ്പി/ പി.ടി.കുരിയാക്കോസ്/ ഫിറോസ് ഖാന്‍ (ലോക മാതൃഭാഷാദിനത്തില്‍ ഭാഷാ വിചാരം)
പ്രസാദ് കാക്കശ്ശേരി1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം
2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ
3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും.
- ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത്...
നിശബ്ദ ശൂന്യത
അമൽ വിതൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്....
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.
നീലശരികൾ
കെ. എസ്. കൃഷ്ണകുമാർപ്രണയാകാശം കീറിയ
രണ്ട് നഖമുറിവുകൾ.
പണ്ട്
കടവിലേക്ക്
നീ വന്നിരുന്ന
വഞ്ചിയുടെ
ഇരിപ്പലകകൾ പോലെ അവ,
മിണ്ടാതെ മിണ്ടാതെ
ആളി കുതിർത്ത
അതേ മൗനങ്ങൾ
രണ്ട് നീലജ്വാലകൾ.ഒറ്റ ദൃശ്യത്തിൽ
ഒറ്റ വർണ്ണത്തിൽ തീർന്ന
ശബ്ദമില്ലാത്ത
കരയിപ്പിക്കുന്ന ചലച്ചിത്രം,
തൊട്ടുതടവുന്നു അവയെ
നിന്നിലെ മിനുസങ്ങളായി,
ഒന്നിച്ചിരുന്ന നിമിഷങ്ങൾക്ക്
ഇനിയും ഇനിയുമെന്ന്
നീലമഷികൊണ്ട്
നീയിട്ട അടിവരകൾ പോലെ.അകലെ
ഇലകളും പൂക്കളും നിറഞ്ഞ്
നീയെന്ന...
കുന്നുകളിൽ നമ്മൾ മിന്നാമിനുങ്ങുകളാകുമ്പോൾ
ആര്യ ടി.കുന്നുകളിൽ നമ്മൾ
മിന്നാമിനുങ്ങുകളാകുന്നു.
സ്വർണ്ണത്തുള്ളികളിൽ
ചിറകുകൾകൊണ്ട് വട്ടം വരയ്ക്കുന്നു.ഒരിക്കൽ
കുന്നുകൾ വളർന്ന് പർവ്വതങ്ങളാകും.
തീക്കുഞ്ഞുങ്ങളെ പ്രസവിക്കും.
അവ വളർന്ന്
വലിയ ഭൂതങ്ങളെപ്പോലെ
ഒരിക്കൽ തീക്കടൽ തുപ്പും.
അങ്ങനെയാണ്
അഗ്നിപർവ്വതങ്ങൾ ഉണ്ടാകുന്നതെന്ന്
നീ പറഞ്ഞു.നമ്മൾ വളർന്ന് പരുന്തുകളാകുമെന്നും
ചിറകിൻെറ വൃത്തങ്ങളിൽ
പരസ്പരം കോർത്ത്
ആകാശം തുറന്ന് അതിൽ
'പാഠം-5 ജ്യാമിതീയരൂപങ്ങൾ '
എന്നെഴുതിവെയ്ക്കുമെന്നും....പിന്നെയിപ്പോൾ
നിനക്കെങ്ങനെയാണ്
ഒറ്റയ്ക്ക് മുകളിലേക്ക്
പറന്നുപോകാൻ കഴിയുന്നത്...
കെ ബെരിച്ച് ഹെലിൻ
288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്...
മധു .ടി .മാധവൻനീറും നെരിപ്പോടടങ്ങുകില്ല
ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല
ഇരുമ്പഴിക്കൂടിനും മരണത്തിനും
കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി
നിലക്കാത്ത ഗീതമായെന്നുമെന്നും
അണയാത്തൊരീദീപ നാളമായിമനുഷ്യത്വമുറയുന്ന ഭൂതലത്തിൽ
നാവുകൾ...


