Homeസാഹിത്യം
സാഹിത്യം
ഫസ്ഫരി സ്മാരക അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്
ഫിനിക്സ് ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ് മാഗസിനായി ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ് മാഗസിൻ അവാർഡ് മലയാളം സർവ്വകലാശാല മാഗസിന്. മലയാളം സർവ്വകലാശാല 2016-17 അധ്യയന വർഷം പുറത്തിറക്കിയ "കുട്ട്യോനെ അലാഴിക്ക് പോണ്ടാട്ടാ...
നോവല്‍ രചനാ മത്സരം
പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രണത ബുക്സ് നോവല്‍ രചനാമത്സരം സംഘടിപ്പിക്കുന്നു. പുസ്തകരൂപത്തിലോ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള പത്രമാസികകളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവലുകളാണ് മത്സരത്തിനായി പരിഗണിക്കുക.നോവലിന്റെ കൈയെഴുത്തുപ്രതിയോ ഡിടിപിയോ സ്വയം സാക്ഷ്യപ്പെടുത്തി...
അക്രമാസക്തമായ’ ജയ് ശ്രീ റാം’ വിളികളല്ല ഭക്തിയും കവിതയും
ലേഖനം
പ്രസാദ് കാക്കശ്ശേരിമനസ്സില്‍ കവിതയില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്റെ പിടിയിലാണ് നമ്മുടെ സാംസ്കാരിക ജീവിതം. പുതിയ ചിന്തകള്‍, പാഠങ്ങള്‍, അര്‍ത്ഥങ്ങള്‍, ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത ആള്‍ക്കൂട്ടം. മതം, ശാസ്ത്രം, സംസ്കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും ഇടപെട്ട് കലുഷമാക്കുകയും...
എം സുകുമാരന്‍ അനുസ്മരണം
ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരന്‍ എം. സുകുമാരനെ അനുസ്മരിക്കുന്നു. മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ വെച്ച് ഇന്ന് വൈകിട്ട് നാല് മണിക്കാണ് പരിപാടി. വി. ആര്‍ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത് കോഴിക്കോട്...
കാഫ്ക: അനിശ്ചിതത്വത്തിന്റെ കഥാകാരന്‍
നിധിന്‍.വിഎന്‍.“ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഗ്രിഗര്‍ സാംസ കിടക്കയില്‍ താനൊരു ഭീമാകാരമായ കീടമായി മാറിയതായി കണ്ടു..." 'മെറ്റമോർഫോസിസ്' എന്ന കാഫ്കയുടെ നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. 1915-ല്‍ 'ദ് വൈറ്റ് പേജസ്' എന്ന ജര്‍മ്മന്‍...
കവിതയുടെ കനൽ വെളിച്ചം
(ലേഖനം)ഷാഫി വേളംകടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന സമാഹാരത്തിൽ കാണാം.സ്ഥൂലവും സൂക്ഷ്മവുമായ നമ്മുടെ ജീവിത സാഹചര്യത്തെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമാണ്...
പുന്നശ്ശേരി നമ്പി/ പി.ടി.കുരിയാക്കോസ്/ ഫിറോസ് ഖാന്‍ (ലോക മാതൃഭാഷാദിനത്തില്‍ ഭാഷാ വിചാരം)
പ്രസാദ് കാക്കശ്ശേരി1. ഗോമൂത്രസേവ കീമോതെറാപ്പിക്ക് പകരം
2. ആര്‍ത്തവമുള്ള സ്ത്രീ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായ
3. സംസ്കൃത പഠനവും ഭാഷണവും കൊളസ്ട്രോള്‍, പ്രമേഹം നിയന്ത്രിക്കും.
- ഇത്തരം ജല്പനങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ ഏറെയുണ്ടെങ്കിലും ഇച്ചിരി ഉളുപ്പുള്ളത്...
കർക്കിടകവാവ്
പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ
നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി....
പിതൃക്കൾക്കുനീട്ടുമ്പോൾ...
നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന്
അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ...
നമ്മൾ തീർത്തും അപരിചിതരായിരുന്നു..!
നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്,
അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ
ഓർമ്മയുദിചില്ലയിരിക്കാം...
പണ്ട് അതെ...
സ്വർഗരാജ്യം
നദീർ കടവത്തൂർഹൃദയം എങ്ങനെയാണ്
ഒന്നാവുന്നത്?അവയെ
വിഭജിക്കണം.ഒന്ന് ശുദ്ധരക്തവും
മറ്റൊന്ന് അശുദ്ധവും.വെട്ടി മുറിച്ച് രണ്ടാക്കി
മാറ്റണം.തമ്മിൽ ഒരു ധമനിയുടെ
ബന്ധം പോലും ഉണ്ടാവരുത്.ചെറുകുടലിനെന്തിനാണ്
ഈ നീളം?കോശങ്ങളെന്തിന്
ഇത്രയധികം?വരത്തരെന്ന പേരിട്ടു
വിളിച്ച് അകറ്റണംപെട്ടെന്നൊരുനാൾ
ഇല്ലാതാക്കണം.അങ്ങനെ സ്വർഗരാജ്യം
പണിയണം.സൂര്യനൊരിക്കലും
അസ്തമിക്കാത്തയൊന്ന്.
അതിര്
ഇഖ്ബാല്‍ ദുറാനിസ്വന്തമായ്
അതിരടയാളമിട്ട
പോലെ.മുന്നോട്ട്
തിരയടിച്ചും
പിന്നോട്ട്
ഊര്‍ന്നിറങ്ങിയും.വല്ലാണ്ടങ്ങ്
മോഹത്തി -
ലാവുമ്പോള്‍.കരയെ
വാരി
പുണര്‍ന്നും.ആരോ
തടഞ്ഞപ്പോലെ
പിന്‍വലിഞ്ഞും.ശരിക്കും
കടലിന്റെ
അതിരടയാളം
സ്വന്തമാക്കുന്നു.നമുക്കുള്ളിലെ
ചില
പ്രണയങ്ങള്‍!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)


