Homeസാഹിത്യം

സാഹിത്യം

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

ചെറിയ വരികളിലെ മുല്ലപ്പൂ ഗന്ധം

(ബുക്ക് റിവ്യൂ)ഷാഫി വേളം"ഒരിക്കൽ പെയ്താൽ മതി ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ" എന്ന വരികൾ  പി.ആർ. രതീഷിന്റേതാണ്. വാക്കുകളുടെ ധൂർത്തും, ദുർഗ്രാഹ്യതയുമില്ലാതെരണ്ടു വരികളിലൂടെ എത്ര വലിയ ആശയമാണ് അനുവാചകരോട്  പങ്കു വെക്കുന്നത്. അതുപോലെ ചെറിയ വരികളിലൂടെ...

അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച്‌ ഒന്ന് മുതല്‍ കൊച്ചിയില്‍

കൊച്ചി:  വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ തന്നെ ആലോചിക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.പുസ്തകോത്സവം (International...

മണ്ണെടുക്കും മുമ്പ്

സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം.. ഈ ശൈത്യത്തിലും അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള ചോരയുടെ  ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന്  കാതടിപ്പിച്ച് നോക്കൂ.. പൂർവികരുടെ പോരാട്ടത്തിന്റെ കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും സംയമനത്തിന്റെയും ഭാഷയില്ലാത്ത മിമ്പറിന്റെ ധ്വനികൾ കേൾക്കാം.. ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു പടക്കളത്തിലേക്കയച്ച ഉമ്മമാരുടെ...

ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും

എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം. സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും അരാജകവും   സദാചാര രഹിതവുമായിരിന്നു എന്നു തോന്നുക സ്വാഭാവികമാണ്.നാം ഇന്നു കാണുന്ന നിലയിലുള്ള...

ഡിസംബർ വരുമ്പോൾ

ഹിലാൽ അഹമ്മദ് കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...

കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

കണ്ണൂര്‍: കൈരളി ബുക്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് പ്രൗഢഗംഭീര തുടക്കം. കണ്ണൂര്‍ ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ വൈകീട്ട് നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ചെയര്‍മാനും ചെറുകഥാകൃത്തുമായ ടി പത്മനാഭന്‍,...

സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.

വിവർത്തകൻ : സനൽ ഹരിദാസ് സന്യാസ പരിശീലനം എന്റെ സ്വീകരണമുറിയിലേത് സംഗീതത്തിന്റെ അഭാവമായിരിക്കാം അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ എന്റെ മകനാകാമത്‌. അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ ഞാൻ ടെലിഫോൺ...

എന്‍.എന്‍. കക്കാട് , കവിതയില്‍ പുതുവഴിക്കാരന്‍

നിധിന്‍ വി.എന്‍.മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിയാണ്‌ എന്‍.എന്‍. കക്കാട്. ആധുനിക കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. നാരായണന്‍ നമ്പൂരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര്‍കുടിച്ചിറക്കുന്ന...

പാപിയുടെ മുഖം

നിസാം ചാവക്കാട്ചുവപ്പ് വറ്റിപ്പോയപ്പോള്‍ ഇരുണ്ട് പോയ ഒരു മാനമുണ്ട് പാപിയുടെ മുഖത്ത് പൊറുക്കലിന്റെ അമ്പിളിയൊളിയെ കാത്തിരുന്ന് പാപ ഭാരത്താല്‍ പേടിയുടെ വിയര്‍പ്പില്‍ ചോരപ്പൊടി ഇറ്റിവീണ് അനുനിമിഷം കരുവാളിക്കുന്ന മുഖം. വിയര്‍ക്കാന്‍ ഉള്ളില്‍ നീരുപോലുമില്ലാത്ത മുഖം. ഒറ്റുകൊടുത്ത സംസ്‌കാരത്തിലേക്ക് തിരികെ നടക്കുന്നതെങ്ങനെയെന്ന് ആലോചിക്കുന്ന മുഖം. നോട്ടങ്ങളുടെ അഗ്രബിന്ദുവെന്ന ശിക്ഷയുടെ കൊടൂരതയില്‍ നിന്ന് തൂവാലകൊണ്ട് മറച്ചുവെക്കുകയാണ് ഈ മുഖത്തെ കഴുത്ത്...
spot_imgspot_img