Homeസാഹിത്യം
സാഹിത്യം
നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018
നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...
ഹരീഷിന്റെ പുതിയ കഥാസമാഹാരം, ‘അപ്പൻ’ ശനിയാഴ്ച്ച പുറത്തിറങ്ങുന്നു
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ ‘അപ്പന്‍’ ഡി.സി ബുക്‌സ് ശനിയാഴ്ച (ജൂലൈ 28) പ്രസിദ്ധീകരിക്കുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന്...
വാടക മുറികളെക്കുറിച്ച്
ബിൻസി മരിയ
1
വാടക മുറികളെക്കുറിച്ച്
വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍ വള്ളിച്ചുററുകളില്‍ എന്ന പോലെ അവയെന്നെ ചേര്‍ത്ത് ചേര്‍ത്ത് പിടിക്കും.
ഇലഞരമ്പുകള്‍ പോല്‍ നേര്‍ത്ത ചുവരുകളുള്ള...
സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്
ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ്...
ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം
വടകര: കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ് ഓണ്‍ സ്റ്റേജ്.ഓഫ് സ്റ്റേജ്...
ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമര്‍പ്പണം
അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിലേക്ക് അമ്പതിനായിരം രൂപയുടെ പുസ്തക ശേഖരം സമര്‍പ്പിക്കുന്നു. കെവി സുനില്‍ എന്ന വായനക്കാരന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി കുടുംബാംഗങ്ങളാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. ഒക്ടോബര്‍ 2ന് വൈകിട്ട് 5.30ന് കെപി സ്മാരക...
തണലല്ല ഇലകളുടെ മഷി
അശോകന്‍ മറയൂര്‍നിന്നെയറിയിക്കാതെ
ഒച്ചയുണ്ടാക്കാതെ
തടങ്ങളിലെല്ലാം പോയിരുന്നു.●
ഇലകളിലിരുന്ന്
കറുത്തമഷി ചിതറിക്കിടക്കുന്ന
മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.●
അടുത്തായൊരുമരം.
പൂക്കളെല്ലാം തറയിൽ
വിതറിക്കിടക്കുന്നു
അതിനു മീതേ കൊഴിഞ്ഞു വീഴും
ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.●
നടുരാത്രി തിരികെ വീട്ടിലെത്തി
ആ ചൂടു മാറും മുമ്പ്
നിനക്കൊരു കത്തെഴുതി
സൂക്ഷിച്ചു .
എഴുതിക്കൊണ്ടിരിക്കെ ആ കത്ത്
എന്റെ ശബ്ദത്തിൽ
കൂടെ സംസാരിച്ചുകൊണ്ടിരുന്നു.
ആ കത്തിനി...
KLF; ഇന്നത്തെ അതിഥികള്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിജയകരമായ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് (ശനി) അതിഥികളുടെ പ്രമുഖ നിര. 132 അതിഥികളാണ് ഇന്ന് മാത്രമുള്ളത്. അരുന്ധതി റോയ്, പ്രകാശ് രാജ്, റിച്ചാര്‍ഡ് സ്റാല്‍മാന്‍, സ്വാമി അഗ്നിവേശ്, ആനന്ദ്...
രണ്ടു കവിതകള്‍
കെ എം ശ്രീലാല്‍ഉപ്പ്നിന്റെയും എന്റെയും
ജീവിതം പോലെ
പരപ്പാര്‍ന്ന കടലിന്റെ
സ്വപ്‌നങ്ങള്‍ കുറുക്കി
കുറുക്കി
തുടങ്ങുമ്പോഴാണ്
ഉപ്പിന്റെ രുചിയറിഞ്ഞതും
എന്റെ ശരീരം പല
വിപ്ലവങ്ങൾക്ക്
സന്നദ്ധമായിത്തുടങ്ങിയതും.
................................................................വെള്ളം ചേര്‍ത്ത് കുഴച്ച്
മയപ്പെടുത്തുമ്പോഴും മധുരം
ചേര്‍ത്തെന്നെ
ലഹരിപിടിപ്പിച്ചപ്പോഴും
നിനക്കാവശ്യമായ
പരുവത്തിലാക്കി
മാറ്റിയെടുത്തപ്പോഴും
എണ്ണയില്‍
മുക്കി കുളിപ്പിച്ച്
കയറ്റുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നതേയില്ല
നിന്റെ രുചി ഭേദങ്ങളെ
തൃപ്തിപ്പെടുത്താനാണ്
ഞാനെന്ന്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി
കെ എസ് കൃഷ്ണകുമാർവഷളൻ
എന്ന വിളിയോടെ
ആ പ്രണയമവസാനിച്ചു.
അവളെ
ഉമ്മ വച്ചിട്ടോ
തൊട്ടുനോക്കിയിട്ടോയല്ല;
ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു
എന്റെ കൊതികളെല്ലാം.
ഇപ്പോൾ
മൗനിയായിരുന്ന്
പ്രണയകവിതകൾ എഴുതുന്നു,
തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി
ധ്യാനിച്ചിരിക്കുകയാണു,
മുറിയൊരു മരച്ചുവടാകുന്നു
എത്ര തുടച്ചിട്ടും
നിലം നിറയെ കരിയിലകൾ,
ജാലകങ്ങളടച്ചിട്ടും
കാറ്റ് കൊണ്ടു വരും പൊടിപടലങ്ങൾ,
കിടക്കവിരിയിലും തലയിണയിലും
മണ്ണിലെന്ന പോൽ
ഉറുമ്പുകൾ ചെറുപ്രാണികൾ,
ഉറങ്ങാനാകാതെ
എന്റെ...


