HomeTHE ARTERIASEQUEL 117കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

Published on

spot_imgspot_img

The Reader’s View

അന്‍വര്‍ ഹുസൈന്‍

കലാവിദ്യാഭ്യാസത്തിന് നാമമാത്രമായ പ്രാധാന്യമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിൽ ചിത്രകല, സംഗീതം, ക്രാഫ്റ്റ് മുതലായവ പഠിപ്പിക്കാൻ അദ്ധ്യാപകർ മുൻകാലക്കളിൽ ഉണ്ടായിരുന്നു. ഇന്ന് അവരുടെ എണ്ണം ബോധപൂർവ്വം കുറയ്ക്കുന്നു. നൃത്തം, നാടകം തുടങ്ങിയവ അക്കാദമിക കരിക്കുലത്തിൻ്റെ ഭാഗമേ ആക്കിയിരുന്നില്ല. യുവജനോത്സവങ്ങൾ ഗ്രേസ് മാർക്ക് നേടാനുളള മാർഗ്ഗമായി മാത്രം കാണുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തിയുള്ള കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തിനൊരാമുഖം എന്ന പുസ്തകം ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്ര ഗ്രന്ഥകാരനുമായ ഡോ ആർ പ്രസന്നകുമാറും സംഗീതജ്ഞനും കലാകാരനും കലാദ്ധ്യാപകനുമായ ആനയടി പ്രസാദുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അവതാരികയിൽ കൈതപ്രം പറയുന്നത് പോലെ മലയാളത്തിൽ ഇതൊരു ആദ്യ സംരംഭമാണ്.

രണ്ടു ക്യാമ്പുകളുടെ അനുഭവങ്ങളും അതോടനുബന്ധിച്ച് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളും ആണ് ഈ പുസ്തകത്തിൻ്റെ ആധാരം. സംഗീതം, നാടകം ഇവയെ ആധാരമാക്കി നടന്ന കിലുക്കാംപെട്ടിയും ചിത്രകലക്കായി നടന്ന പൂത്തുമ്പികളും ആയിരുന്നു ആ ക്യാമ്പുകൾ. പങ്കാളിത്തം കൊണ്ടും ഗുണമേന്മ കൊണ്ടും ശ്രദ്ധേയമായിരുന്നു ഇവ.

കലകളെക്കുറിച്ച് ഗൗരവതരമായ പഠനമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ നിർവ്വഹിച്ചിരിക്കുന്നത്. കലയുടെ ഉദാത്തമായ മാനവികതയും അവ ഉണർത്തുന്ന സ്നേഹവും ഏവർക്കും അനുഭവവേദ്യമാണല്ലോ? ജീവിതത്തെ സുന്ദരമാക്കുവാൻ കലകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതിൽ, രാഷ്ട്രീയമാറ്റങ്ങൾക്ക് ദിശാബോധം നൽകുന്നതിലൊക്കെ കലകൾ സവിശേഷമായി അണി ചേർന്നിട്ടുള്ളതായി ചരിത്രം പറയുന്നു.

വിദ്യാഭ്യാസത്തിൻ്റെ മൗലികമായ ലക്ഷ്യങ്ങൾ പലപ്പോഴും നമ്മൾ മറന്നു പോവുന്നു. തൊഴിൽ കിട്ടാനുള്ള സർട്ടിഫിക്കറ്റുകൾ നേടാൻ മാത്രമാണ് വിദ്യാഭ്യാസം എന്ന് തെറ്റിദ്ധരിക്കുന്നു. അതിനിടെ കലയെ ഉൾക്കൊള്ളുവാൻ എവിടെ കഴിയും? പല കലാകാരന്മാരും ഗുരുക്കന്മാരോടും രക്ഷിതാക്കളോടും കലഹിച്ച് തങ്ങളുടെ കലാസപര്യ മുന്നോട്ട് കൊണ്ടു പോവേണ്ടി വരുന്നു. പണവും പ്രശസ്തിയും നേടിക്കഴിഞ്ഞാൽ മാത്രം അവർ അംഗീകരിക്കപ്പെടുന്നു.

കലയെക്കുറിച്ചുള്ള ചിന്തകളും കലയുടെ മനശാസ്ത്ര സമീപനവും ഈ പുസ്തകം ചർച്ച ചെയ്യുന്നു. സംഗീതത്തെക്കുറിച്ച് ഏറെ ആധികാരികമായി എഴുതപ്പെട്ട ലേഖനത്തിൽ സംഗീതവും ഗണിതവും തമ്മിൽ ചേരുന്നത് വിശദീകരിക്കുന്നു.

ദൃശ്യകലകളെക്കുറിച്ച് സമഗ്രമായും നാടകത്തെക്കുറിച്ച് വിശദമായും പുസ്തകം ചർച്ച ചെയ്യുന്നു. നൃത്തത്തിൻ്റെ മാധുര്യവും പ്രാധാന്യവും എടുത്തു പറയുന്നു.

ചിത്രകലയെപ്പറ്റി ആധികാരികമായി പറയുന്ന ലേഖനങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നു. കലാപഠനത്തോടുള്ള സമീപനവും കല പഠിക്കാനുള്ള കുട്ടികളുടെ അവകാശവും വിശദമാക്കുന്നു. ഇന്ത്യയിലും കേരളത്തിലും കലാപഠനത്തിൻ്റെ ഭൂതവും വർത്തമാനവും ഭാവിയും ഒടുവിൽ ചേർത്ത ലേഖനങ്ങളിൽ പ്രതിപാദിക്കുന്നു.

കലയെ ഉപാസിക്കുന്നവരും കലാസ്വാദകരും വിദ്യാഭ്യാസ പ്രവർത്തകരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്. ഗ്രന്ഥകർത്താക്കൾ വലിയ അഭിനന്ദനം അർഹിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...