കവിത
പൃഥ്വിരാജ് വി. ആർ
ഞാനുറങ്ങുമ്പോൾ മാത്രം
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു കാട് വളർന്നു വരുന്നു.
ഞാൻ മാത്രമധിവസിക്കുന്ന
ലാങ്കി ലാങ്കി മരങ്ങളുടെ കാട്.
കാടിനു മുകളിൽ...
കവിത
മനീഷ
അയാൾക്ക്
അവൾ മാത്രമായിരുന്നു
കൂട്ട്.
ആനക്കൊമ്പിന്റെ
നിറമുള്ള,
പഞ്ഞിമിട്ടായി
ഉടലുള്ള,
കാപ്പിക്കുരു
കണ്ണുള്ള
നായ്ക്കുട്ടി!
കട്ടിലിൽ അയാൾ
ഉറങ്ങുമ്പോൾ
അവൾ താഴെ കാവൽ.
മുറ്റത്തയാൾ ഇരിക്കുമ്പോൾ
അതിരുകളിൽ
അവളുടെ പരിശോധന.
അയാൾ കഴിക്കുന്നതൊക്കെ
അവളും കഴിച്ചു.
അയാൾ അവളെ മടിയിലിരുത്തി
ലോകവാർത്തകൾ
ചർച്ച ചെയ്തു.
രോമക്കാടുകൾ
ചീകിയൊതുക്കി.
പാലും,കോഴിയും
സ്നേഹവും
കൊടുത്തിട്ടും
തുടുക്കുന്നില്ലെന്നു
പരാതി പറഞ്ഞു.
ഞാനില്ലയെങ്കിൽ
ആരുണ്ട് ഇങ്ങനെ
പോറ്റാനെന്നു
നിശ്വസിച്ചു.
ഒറ്റപ്പെടലിന്റെ
നരയിൽ
തിളങ്ങിപ്പാറിയ
പഴയ...
കവിത
താരാനാഥ്
പട്ടാമ്പിപ്പാലത്തിന്നോരം
പാതിരാത്രി
കട്ടൻകാപ്പി കുടിക്കും നേരം
പാട്ട്
"ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുനൂറു പൊന്നരയന്നങ്ങൾ "
പാട്ട് ...
മുഷിഞ്ഞ വേഷം
മുടിഞ്ഞ ശബ്ദം
മാനസനിലയോളം വെട്ടിയ നിലാവ്
"മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു
മണിമുകിൽത്തേരിലിറങ്ങി"
അടുത്ത പാട്ട്
പാട്ട്...
കവിത
പ്രദീഷ് കുഞ്ചു
ഒന്ന് - ചിലന്തൻ
നിഴലുകൊണ്ട്
വലനെയ്ത്
ഉടലുകൊണ്ട്
ഇരതേടുന്നവൻ
രണ്ട് - പൂച്ചൻ
പിടിവിട്ടാലും
പലകാലിൻ ഉറപ്പുള്ളവൻ
മെയ് ഇടറാതെ-
അന്നം കൊതിപ്പവൻ
മൂന്ന് - ഉറുമ്പൻ
ചെറു ശ്രമത്തിലും
വിജയം വരിപ്പവൻ
വലിയ മുതലിലും
വല...
കവിത
അനന്ദു കൃഷ്ണ
ഞാൻ അവളെ സ്നേഹിക്കുന്നു
പക്ഷെ അവളുടെ നായക്കുട്ടിയുടെ
പേരെനിക്ക് അറിയില്ല
അവൾക്കെന്നേക്കാൾ ഉയരമുണ്ടോ
ഇല്ലയോ എന്ന് ഉറപ്പില്ല
കണ്ണിനു ചെറിയ കാപ്പി നിറമാണോ
കറുപ്പാണോ എന്ന്...
കവിത
സായൂജ് ബാലുശ്ശേരി
ഒറ്റയ്ക്കാവുന്നവരൊന്നും
ഒരൊറ്റയാൻ അല്ല
കാട് മദിച്ചു നടക്കുന്നത് പോയിട്ട്
ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും
കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത്
അവർക്ക് ഉണ്ടാവണമെന്നില്ല.
പ്രകാശരശ്മികൾക്ക് പോലും...
കവിത
സിന്ദുമോൾ തോമസ്
അന്നുതൊട്ടിന്നോളമെന്നും
പുതുമഴപൊഴിയുന്ന നേരം
മാരിവിൽ പൂക്കുന്ന നേരം
ശീതക്കാറ്റു കുളിർതൂവും നേരം
നിന്നെ ഓർമിക്കാറുണ്ടായിരുന്നു
തേൻകണം ഒന്നിറ്റു നിൽക്കും
മഞ്ഞ പൂവുകൾ വിടരുന്ന നേരം
രാവിൻ വസന്തങ്ങൾ...
കവിത
സ്നേഹ മാണിക്കത്ത്
മറവിക്കും മരണത്തിനുമിടയിൽ
ജീവിക്കുന്നവരാണ് മനുഷ്യർ
ആരുടെയൊക്കെയോ
തലച്ചോറിൽ ആയിരം
വെടിയുണ്ടകൾ ഏറ്റു
നിങ്ങൾ മരിച്ചു വീഴുന്നു
നിങ്ങളുമൊത്ത് ചിലവഴിച്ച
ദിനങ്ങൾ ബലികാക്കയ്ക്ക്
ചോറ് നൽകുമ്പോലെ
അശ്രാന്ത പരിശ്രമത്തോടെ
അവർ മറന്നു വെയ്ക്കുന്നു
മരണത്തിന്റെ...
കവിത
ജാബിർ നൗഷാദ്
1
ഉപ്പുപ്പ
ഉമ്മുമ്മ
വിക്ക് വിട്ട വാക്ക്
കേൾവി മങ്ങിയ
ചെവിയിൽ തൊട്ടു.
ഊഹിച്ചെടുത്തു
സ്നേഹം വിളമ്പി
ഊട്ടികൊടുത്തു.
കൈകഴുകി
മുഖം കഴുകി
ബീഡി കത്തിച്ച്
പറമ്പിലേക്ക് നടന്ന്
ഉപ്പൂപ്പ പാട്ടുമൂളി.
വിക്ക് വിട്ട പാട്ട്
വടക്കു നിന്നെത്തിയ
മേഘത്തിന്റെ
അതിരിൽ...
കവിത
ഗായത്രി ദേവി രമേഷ്
ചീമു ചിണുങ്ങി,
ഉസ്സ്ക്കൂളിൽ എല്ലാ
പിള്ളേരും കടൽ
കാണാമ്പോയി
ഞാമാത്രം പോയില്ല.
തിരയെണ്ണണം,
കക്കാ പെറുക്കണം,
കടലമുട്ടായിയും
പഞ്ഞിമുട്ടായിയും
തിന്നണം.
ആഴ്ചക്കൊടുവിൽ
പണിക്കാശ് കിട്ടും,
അപ്പൊ കടൽ കാണാം
കക്കാ പെറുക്കാം
പഞ്ഞിമുട്ടായിയും ബാങ്ങാ
പിന്നൊരു കൂട്ടം...
കവിത
സ്മിത ശൈലേഷ്
മറന്നു പോയ മനുഷ്യരൊക്കെയും
മനസിലിരുന്നു വേവുന്നു
മറന്നിട്ടും
ഇടയ്ക്കൊക്കെ
എനിക്ക്
നിങ്ങളെ
വിരഹിക്കുന്നുണ്ടെന്ന്
ഓർമ്മയുടെ
ഉൾകാടെരിയുന്നു..
പ്രാണന്റെ അടിവേരിൽ
വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്..
ജീവനിങ്ങനെ
ജീവിതമായിരിക്കുന്നത്
നീയുള്ളത് കൊണ്ടാണെന്ന്
ആവർത്തിച്ചുരുവിട്ട
മനുഷ്യരെ കുറിച്ചാണ്..
അവരിറങ്ങി പോയ
വിടവുകളെ കുറിച്ചാണ്
സ്നേഹമുരഞ്ഞു നീറിയ
മുറിവുകളെ...
കവിത
ശ്രീലേഖ എൽ. കെ
മരണമെത്തുമ്പോൾ
ഞാനറികയില്ലെങ്കിലും
വഴുതലോടെൻ വിരലുകൾ നിന്നെ തൊടാനായും
ഇനിയുമൽപ്പം മിടിപ്പെനിക്കുണ്ടെങ്കിൽ
ജലമൊരൽപം പകർന്നു തന്നീടണം
വരിക, എന്നിൽ തുടിപ്പുകളുണ്ടതിൽ
അധരമൽപ്പമായ് ചേർത്തു വെച്ചീടണം
പറയുവാൻ ബാക്കി...
കവിത
ജാബിർ നൗഷാദ്
എന്റെ അനന്തതാവളം
ഇവിടെയാവരുതെന്ന്
ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്.
ഇവിടുത്തെ
മൈലാഞ്ചിയിലകൾക്ക്
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല.
മഞ്ചാടിമരങ്ങളുടെ
ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്.
അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന്
എനിക്ക് വേണ്ടി
യാസീൻ ഓതുമ്പോൾ
നിങ്ങളുടെ (മെയിൽ ഒൺലി)
കാലിലോ,...
ആത്മാവിന്റെ പരിഭാഷകള്
സിനിമ ,കവിത ,സംഗീതം (ഭാഗം 5)
ഡോ. രോഷ്നിസ്വപ്ന
""മടക്കിപ്പിടിച്ച
വിരലുകൾ
പൊട്ടിക്കാതെ
നമുക്ക്
നിവർത്താനാവില്ല""
-കൽപ്പറ്റ നാരായണൻ
ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...