Homeസാഹിത്യംമഹാശ്വേതാ ദേവി: ഭാഷയെ ആയുധമാക്കിയ എഴുത്തുകാരി

മഹാശ്വേതാ ദേവി: ഭാഷയെ ആയുധമാക്കിയ എഴുത്തുകാരി

Published on

spot_img

നിധിന്‍ വി.എന്‍.

ജീവിതം മുഴുവന്‍ പോരാട്ടമാക്കിയ എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. സാഹിത്യപ്രവര്‍ത്തനവും, സാമൂഹ്യപ്രവര്‍ത്തനവും ഒന്ന് തന്നെയാണ് എന്ന് അവര്‍ തെളിയിച്ചു. ദന്തഗോപുരങ്ങളിലിരുന്ന് ആദിവാസികള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുകയായിരുന്നില്ല അവര്‍, മറിച്ച് അവരിലൊരാളായി അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച് അവകാശ ബോധമുള്ള മനുഷ്യരാക്കി മാറ്റുകയായിരുന്നു.

1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി, രാജാറാം മോഹന്‍ റോയുടെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ അനാചാരത്തിനെതിരെയും ആധുനിക വിദ്യാഭ്യാസത്തിനനുകൂലമായും പോരാടിയ ദമ്പതിമാരുടെ ചെറുമകള്‍ കൂടിയായിരുന്നു. ജുബൻശ്വ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ്. ചേരിയിലുള്ളവരുടെ ജീവിതങ്ങളെ കുറിച്ചെഴുതിയ സാഹിത്യകാരന്‍ കൂടിയായ അച്ഛന്‍ അവരെ സ്വാധീനിച്ചിരുന്നു. അമ്മ, ധരിത്രി ഘടക്ക് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു.

ഇന്ത്യ-പാക്‌ വിഭജനത്തെ തുടർന്ന്‍ പശ്ചിമബംഗാളിലേക്ക് കുടിയേറുകയും, ശാന്തിനികേതനിലെ വിശ്വഭാരതി സർ‌വ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്ത മഹാശ്വേതാ ദേവി, കൊല്‍ക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും, പത്രപ്രവര്‍ത്തകയായും പോരാട്ടം തുടര്‍ന്നു. ദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. ഭാഷയെ ആയുധമാക്കിയ എഴുത്തുകാരിയായിരുന്നു മഹാശ്വേതാ ദേവി. ഹസാര്‍ ചുരാഷിര്‍ മാ, ആരണ്യേര്‍ അധികാര്‍, അഗ്നിഗര്‍ഭ, മൂര്‍ത്തി തുടങ്ങിയവയാണ് അവരുടെ പ്രധാനകൃതികള്‍. പാവങ്ങള്‍ക്ക് നേരെ തിരിയുന്ന അനീതിയുടെ ശിഖരങ്ങള്‍ അറുത്തു മാറ്റാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാശ്വേതാ ദേവി 2016 ജൂലൈ 28-ന് അന്തരിച്ചു.

1979-ല്‍ ‘ആരണ്യേര്‍ അധികാര്‍’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡ്‌, 1986-ല്‍ പത്മശ്രീ, 1996-ല്‍ ജ്ഞാനപീഠം, 1997-ല്‍ മാഗ്സാസേ അവാര്‍ഡ്‌, 2006-ല്‍ പത്മവിഭൂഷന്‍ എന്നിവ മഹാശ്വേതാ ദേവിയെ തേടിയെത്തി.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...