Homeസാഹിത്യംഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ‌്തി അന്തരിച്ചു

ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ‌്തി അന്തരിച്ചു

Published on

spot_imgspot_img

എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര (2017) ജേതാവുമായ കൃഷ്ണ സോബ‌്തി ( 93) വിടവാങ്ങി.  ഹിന്ദിയിലെ ഐതിഹാസിക കൃതികളുടെ രചയിതാവാണ് കൃഷ്ണ സോബ‌്തി.

1980 ൽ ‘സിന്ദഗിനാമ’ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1996-ൽ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അർഹയായിട്ടുണ്ട്. 2010-ൽ സർക്കാർ പത്മഭൂഷൺ അവാർഡ് നൽകിയിരുന്നുവെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു.

പാക്ക്-പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ‌്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ലാഹോറിലെ പഠനകാലത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ദോഗ്രി എഴുത്തുകാരൻ ശിവ്‌നാഥാണ് ഭർത്താവ്. എഴുപതാം വയസ്സിലാണ് അവർ ശിവ്‌നാഥിനെ വിവാഹം ചെയ്തത്. ഡൽഹിയിലായിരുന്നു താമസം.

ഹിന്ദി, ഉര്‍ദു, പഞ്ചാബി സംസ്കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷിക ബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്കരിക്കുന്നതാണ് സോബ്‌ദിയുടെ രചനകള്‍.

സാമൂഹിക അനീതിക്കും സര്‍ക്കാരിനുമെതിരെ അവസാനകാലംവരെ ശക്തമായ നിലപാടെടുത്ത എഴുത്തുകാരിയാണ് അന്തരിച്ച കൃഷ്ണ.
2015-ൽ, ദാദ്രി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തോടെ, (ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതിലും കന്നടയില്‍നിന്നുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ എം എം കലബുര്‍ഗിയെ വധിച്ചതിലും പ്രതിഷേധിച്ച്) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ തിരികെ നൽകി എങ്കിലും അത് തിരികെ സ്വീകരിക്കപ്പെട്ടിട്ടില്ല.

പ്രധാന കൃതികൾ: ദർവാരി, മിത്ര മസാനി, മനൻ കി മാൻ, ടിൻ പഹദ്, ക്ലൗഡ് സർക്കിൾ, ഫ്‌ളവർസ് ഓഫ് ഡാർക്ക്‌നെസ്സ്, ലൈഫ്, എ ഗേൾ, ദിൽഷാനിഷ്, ഹം ഹഷ്മത് ബാഗ്, ടൈം സർഗം

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...