Homeസാഹിത്യം
സാഹിത്യം
ഓട്ടിസത്തെ പ്രതിഭ കൊണ്ട് കീഴ്‍പ്പെടുത്തിയ എട്ട് വയസുകാരന്‍
ഓട്ടിസത്തെ പ്രതിഭ കൊണ്ട് തോൽപ്പിച്ച് എട്ട് വയസുകാരൻ നയൻറെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. 'ടു ഫൈൻ യൂണിവേഴ്സ്' എന്ന പുസ്തകം ഗവർണർ പി സദാശിവമാണ് പ്രകാശനം ചെയ്തത്.ഓട്ടിസം ബാധിച്ചിട്ടും ഏഴാം വയസില്‍ ആദ്യപുസ്തകം...
കലാനിരൂപണ – പരിഭാഷാ പുസ്തകങ്ങള്‍ക്ക് അവാര്‍ഡ്
ചിത്രശില്പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.
ഇരു വിഭാഗത്തിനും 10,000/- രൂപ വീതം ഓരോ അവാര്‍ഡാണ് നല്‍കുന്നത്....
സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ പുരസ്‌കാരം ശ്രീദേവി വടക്കേടത്തിന്
സംസ്‌കൃതിയുടെ സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ശ്രീദേവി വടക്കേടത്തിന്റെ ശീതയുദ്ധങ്ങള്‍ എന്ന ചെറുകഥ അര്‍ഹമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശ്ശൂര്‍ സ്വദേശിയായ ശ്രീദേവി ബഹ്‌റൈനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍...
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി...
മാരാർ, ഭാഷയുടെ മേള പെരുക്കം
നിധിൻ.വി.എൻസദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ...
‘ഇന്നി’ന്റെ കുമ്പസാരം…
കാർത്തിക ശിവപ്രസാദ്'ഇന്ന്' വകഞ്ഞു നോക്കിയ
വിശ്രമവേളകൾ
തിരക്കുപിടിച്ചതായിരുന്നു.നീതിപീഠങ്ങൾ,
ജീവിതത്തിന്റെ ആരവും വ്യാസവും കൂട്ടിക്കിഴിച്ച് പകുത്തു നൽകുമ്പോൾ
കണ്ണീരുകൊണ്ട് വിശപ്പടക്കാനാവാതെ
'മരവിച്ച' ബാല്ല്യം..കൊടിക്കൂറകളിൽ നിറം മാറ്റി
വംശവും രോഷവും ഭാഗിച്ചെടുത്ത്
നരഭോജികളാവാൻ
മൽസരിക്കുന്നുണ്ട് ചിലർ..രാത്രിയുടെ മൗനമണ്ഡലങ്ങളിൽ
അരിച്ചിറങ്ങുന്ന
നൈമിഷികതയുടെ
അരണ്ട വെളിച്ചം..
അതിൽ,
ഊറിയിറ്റുന്ന ' നാളെ'യെന്ന ഭീതി..സൃഷ്ടിയുടെ വികൃതരൂപം പേറിയ
ചിരിയുടെ ചവറ്റുകൊട്ടകൾ..
അതിൽ...
സച്ചിനൊപ്പം ഭവ്യക്ക് വേണ്ടി
ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ ചികിത്സാ സഹായത്തിനായി 'വേരുകൾ എഴുതുന്നത്' എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ...
ഒരു പുസ്തകം, ഒരുനൂറ് കവർ ചിത്രം : സാജോ പനയംകോടിന്റെ പുതിയ പുസ്തകം ശ്രദ്ധ നേടുന്നു
കവിയുടെ വരികൾക്ക് കൂട്ടായി, കവി തന്നെ ജീവനേകിയ നൂറോളം ചിത്രങ്ങൾ. നൂറ് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ, സാജോ പനയംകോട് രചിച്ച "ഡിക്റ്റക്റ്റീവ് സാറയുടെ രഹസ്യകവിത" എന്ന പുസ്തകമാണ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. സംസ്ഥാന...
ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )
പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.. അധികാരത്തിനെതിരെ ശബ്ദിക്കുന്ന നേരിന്റെ മുഴക്കങ്ങൾ.. ''എഴുത്തച്ഛനെഴുതുമ്പോൾ സംഭവിപ്പതെന്തെന്നറിയുന്ന'' ഒരു കവിയുടെ വാഗർത്ഥ നിറവുകൾ...
വെറുക്കപ്പെട്ട ചിലത്
അരുണ വിജയൻഞാനെന്റെ,
തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.!
ചിലരെന്നെ ഉപേക്ഷിച്ചവരാണ്,
ചിലരെ ഞാനും..
അവർക്ക് ആത്മാവുണ്ടായിട്ടില്ല,
ശരീരം മാത്രം..
അവരഴുകിയിട്ടുമില്ല..
അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല..
ഞാനവരുടെ ശ്മശാനത്തിലിരുന്ന്,
അവരെനിക്കെഴുതിയ കത്തുകൾ വായിക്കുകയും,
അവരെനിക്ക് സമ്മാനിച്ച മിട്ടായികൾ തിന്നുകയും ചെയ്യാറുണ്ട്..
അവരെന്നെ പ്രണയിച്ചതോർത്ത് എനിക്കവരോട് അതീവ ദുഃഖം തോന്നാറുണ്ട്..
എട്ടാമത്തെ...


