Homeസാഹിത്യം
സാഹിത്യം
പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി
വായന
അജിൻ.ജി.നാഥ്
ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
കുട്ടേട്ടൻ സാഹിത്യ പുരസ്കാരം: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പന്ത്രണ്ടാമത് കുട്ടേട്ടൻ സാഹിത്യ പുരസ്കാരത്തിന് നവാഗത പ്രതിഭകളിൽ നിന്ന് രചനകൾ ക്ഷണിച്ചു. 2018-ൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളുമാണ് പരിഗണിക്കുക. സമാന്തര കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്...
ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...
ഏകാന്തതിയിലെ ആര്‍ദ്രതകള്‍
(പുസ്തകപരിചയം)അമീന്‍ പുറത്തീല്‍വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും...
കുഴിയാന
നിഖിൽ. എ.കുഴിയാനയെ ആനകൾ
അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ
ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല
ആകാശപ്പൊക്കത്തിൽ
വെള്ളം ചീറ്റാറില്ലപക്ഷെ
ഒരിക്കലും മദംപൊട്ടാറില്ല
ചങ്ങലയുരഞ്ഞ് പൊട്ടിയ
വൃണപ്പാടുകളില്ല
തോട്ടി കൊളുത്തി വലിച്ച
മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി
വെയിലത്ത്
മൂന്നാൾ ഭാരംപേറി
ഞെരുക്കി തളർത്തി
നഖം പൊടിച്ച്
മുറിവ് പൊട്ടിച്ച്
നടത്തിക്കാറില്ലാത്തതുകൊണ്ട്
കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
സെപ്റ്റംബര്‍ 13; സഞ്ജയന്‍ സ്മരണ
അന്നൂര്‍: ആക്ഷേപഹാസ്യത്തിലൂടെ മലയാളികളെ ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്ത സഞ്ജയന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ 13-ന് വ്യാഴാഴ്ച വൈകുനേരം 5 മണിക്ക്, കെ. പി. സ്മാരക ഹാളില്‍ സഞ്ജയ ദിനാചരണവും പുസ്തക പ്രകാശനവും നടക്കും. സഞ്ജയന്‍...
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
വെളിച്ചമായീടണം ഞാൻ
ഫാത്തിമാബീവിഇരുളിടങ്ങളില്‍
വഴിയറിയാതെന്നോണം
നടന്നുനീങ്ങുമ്പോള്‍
വെളിച്ചമാകുന്ന
നിലാവാകേണം.
രാത്രിയിലറിയാതെ നിദ്രയിലേക്ക്
വഴുതുമ്പോള്‍
കൂട്ടിനായെത്തുന്ന
സ്വപ്‌നങ്ങളാകേണം.
ചിന്തയിലാശയം തിങ്ങി
എഴുതാനിരിക്കുമ്പോള്‍
മഷിതീര്‍ന്ന പേനയ്ക്ക്
പകരമായെത്തുന്ന പെന്‍സിലാകേണം.
വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം
വിങ്ങുമ്പോള്‍
ചെറുപുഞ്ചിരിയാൽ
ചാരത്തണയുന്നൊരു സഖിയാകേണം.
മഴത്തുള്ളിയായ് പെയ്തു
ഭൂമിയെന്ന കാമുകിയെ
ആര്‍ദ്രമായ് ചുംബിക്കും
നീലാംബരമാകേണം.
പാതയിലെല്ലാം കാണുന്ന
മുള്ളിന്നുമപ്പുറം
പൂന്തോട്ടമുണ്ടെന്നു
പഠിപ്പിച്ചോരമ്മയാകേണം.
ജീവിതത്തിലേ-വര്‍ക്കും
വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത നിന്നെയോര്‍ത്ത്
നിധിന്‍ വി. എന്‍.വിഷാദം പുതച്ചിരിക്കുന്ന
വൃദ്ധനെ ഉള്ളില്‍ ചുമക്കുകയല്ല
ഏകാകിയുടെ നഗരം,
ചങ്ങലയറുക്കുന്ന
ഉന്മാദിയെ,
അവന്റെ ഭാഷയെ,
ശരീരചലനങ്ങളെ
സംഗീതമെന്നെഴുതുകയാണ്.അപ്പൂപ്പന്‍ താടി ശീലിച്ച
യാത്രയുടെ ഭാരമില്ലായ്മയില്‍
പാതയിലൊരു മരം
സ്വപ്‌നം കാണുന്നുണ്ട്,
കടലിരമ്പം
ഉള്ളിലൊതുക്കിയ
ശംഖുപോലെ.ഇനിയും പറക്കാന്‍ പഠിച്ചിട്ടില്ലാത്ത
നിന്നെയോര്‍ത്ത്,
ആകാശച്ചെരുവില്‍ നിന്ന്
മഴവില്ലൊടിച്ചെടുത്ത്
ഞാനൊരു കവിതയെഴുതുന്നു.2കാടിനുള്ളില്‍
നഗ്നമായൊരുവള്‍
കവിതയിലേക്ക് കടന്നുവരുന്നു.അവള്‍ നടന്നിടം
ചുവന്നപൂക്കള്‍ കൊണ്ട്
ഭഗവതി പട്ടണിയുന്നു.മുലക്കണ്ണില്‍ ചുണ്ടുചേര്‍ത്തവള്‍
ഖജുരാഹോയിലേക്ക്
കൂട്ടുന്നു.
മുലചുരന്ന ഞാന്‍,
എന്റെയും നിന്റെയും...
‘കോര്‍പ്പറേറ്റ് കടല്‍’ പ്രകാശിതമാവുന്നു
തൃശൂര്‍: സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ വെച്ച് ഷൈന്‍ ഷൗക്കത്തലിയുടെ 'കോര്‍പ്പറേറ്റ് കടല്‍' പ്രകാശിതമാവുന്നു. ഫെബ്രുവരി 3ന് വൈകിട്ട് മൂന്നു മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഡോ. എസ്. കെ വസന്തന്‍, കെ.വി രാമകൃഷ്ണന്...


