Homeസാഹിത്യം
സാഹിത്യം
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. ലീലാവതിക്ക്
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം. ലീലാവതിക്ക്. 'ശ്രീമദ് വാത്മീകീ രാമായണ' എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാര്‍, കെ....
മനസ്സിലെന്നും കഥകളുടെ മിഠായിപ്പൊതി
കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുത്തശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ മനസ്സറിയുന്ന കഥാകാരിയോടും ഇഷ്ടം കൂടിയപ്പോള്‍ ഇടയ്ക്കിടക്ക് ഫോണ്‍ വിളിക്കാന്‍തുടങ്ങി. ഒരു ദിവസം...
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കള്ളർ മൊകേരി കോളേജില്‍
മൊകേരി: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനും ആയ ജോനഥൻ കള്ളർ ഫെബ്രുവരി ഒന്നാം തീയതി ഗവ. കോളജ് മൊകേരിയിൽ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കുന്നു. അപനിർമാണം എന്ന സിദ്ധാന്തശാഖയുടെ സ്ഥാപകചിന്തകരിൽ ഒരാൾ ആണ്...
പൈപ്പ് വെള്ളത്തിൽ
രഗില സജിപലേടത്ത് കുഴിച്ചു,
മരങ്ങൾ വെട്ടി,
വീടുകളെ മാറ്റി പാർപ്പിച്ച്,
ആളുകളെ ഒഴിപ്പിച്ച്,
റോഡുകീറി,
റെയിലുമാന്തി,
പല ജാതി ജീവികളെ കൊന്ന് കൊന്ന്
നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം.
പൈപ്പ്
രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്.ഊക്കിലൂക്കിൽ
വീടുകളുടെ കുടങ്ങളിൽ
ബക്കറ്റുകളിൽ മെലിഞ്ഞ
പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന
വെള്ളത്തിൽ
പക്ഷിക്കാല്,
മനുഷ്യകുലത്തലയോട്ടികൾ,
ചീഞ്ഞ മരക്കൊമ്പ്,
വീടിന്റെ വിണ്ട ചുമര്,
ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം,
വഴികളിലെ...
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ
കുത്തിക്കീറിയിട്ടും
ആഴത്തില്‍ കിളച്ചിട്ടും
ഒട്ടും ദുഗ്ദ്ധം
ചുരത്താഞ്ഞതിനാലാവണം
അധികം
വൈകാതെ അവള്‍
ആ കാട്ടില്‍ ഒറ്റയായത്...
മുലയില്ലാത്തവള്‍
എന്നു മറ്റു റബ്ബര്‍ മരങ്ങള്‍
അടക്കം പറഞ്ഞത്.....ഒടുവില്‍
അയാള്‍
അവളെ
അരിഞ്ഞെറിഞ്ഞത്.....അതിന്...
‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2018 - 19 വര്‍ഷത്തെ 'മലയാളമണ്ഡലം' പ്രവര്‍ത്തനങ്ങള്‍ക്ക് റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആരംഭമായി. ജയപാല്‍ സാമുവല്‍ സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും...
നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി
ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...
എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന എൻ എൻ കക്കാട് പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. പതിനെട്ട് വയസ്സു വരെയുള്ളവരുടെ ഏത് സാഹിത്യശാഖയിലുള്ള കൃതിയും അയക്കാം. പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ...
സമനിലതെറ്റിയവരുടെ കവിത
അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത
വായിച്ചിട്ടുണ്ടോ?പാളം തെറ്റി
വിരുദ്ധദിശയിലേക്ക്
ചീറിപ്പായുന്നൊരു
തീവണ്ടി പോലെയാണവവായിച്ചിരിക്കേ,
നിങ്ങളൊരു
ബോഗിയിലേക്ക്
കയറിക്കൂടുംകുതിക്കും തോറും,
നിറയെ
അലർച്ചകളുള്ളൊരാൾ
നിങ്ങളിലേക്ക്
കൈകളുയർത്തിക്കാട്ടുംചില വരികളൊരു
പാളം പോലെ
ഇളകി വന്ന്
നിങ്ങളെയൊരു
തുരങ്കമാക്കുംസമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ
പ്രതീക്ഷകളുടെ
രക്തമൂറ്റിയെടുത്താകും
അവൻ
കവിതകളെഴുതി-
ത്തുടങ്ങിയതെന്ന്
ആദ്യ വായനയോടെ
നിങ്ങൾ തിരിച്ചറിയുംഅവന്റെ
ഓരോ ഖണ്ഡിക
നിവർത്തിയിട്ടാലും
അതിലൊരു
ആർത്തിപ്പിടിച്ച
മരണം
ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ
കവിത
വായിച്ചിട്ടുണ്ടോ?കെണിയിൽ
കുരുങ്ങിയ
ഒരു മുയൽക്കുഞ്ഞിന്റെ
പിടച്ചിലുകളാണവജാഗ്രതയോടെ
യുദ്ധം ചെയ്ത്
ഒരു പോരാളിയെപ്പോലെ
നിങ്ങളവനെ
കൈവരിക്കാൻ
തുനിയുംപക്ഷെ,
അവന്റെ
ആകാശവും
പൂക്കളും
പുഴകളും
ചിതറിപ്പോയത്
നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന
ഒരു കുട്ടിയെപ്പോലെ
അവന്റെ
തോന്നലുകൾ
അവൻ
ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ
കവിതയെന്നാൽ?മരണപ്പെട്ടവന്റെ
കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും,
വിറങ്ങലിച്ചവന്റെ
മരണമൊഴിയറിഞ്ഞ്
നിങ്ങളവന്റെ
കവിതയിലേക്ക്
പൊള്ളിയടരുംസമനിലതെറ്റിയവന്റെ
കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു
തലയോട്ടി
നിറയെ
പിൻവിളികൾ
തുന്നിവെച്ച്
ബുദ്ധനിലേക്കുള്ള
വിടപറച്ചിലും
കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍...


