Homeസാഹിത്യം
സാഹിത്യം
രേഖ
സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന്
പോയപ്പോഴാണ്
അസൈനാര് ആ ചോദ്യം
ആദ്യമായി നേരിട്ടത് ..
നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് ''
എന്ത് ഹലാക്കിന്റെ ചോദ്യമാ
ഈ പഹയൻ ചോദിക്കുന്നത് -
എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ ..
വയ്യാണ്ടായില്ലെ .
വയറ് നിറയണ്ടെ
ഉണ്ടാക്കി വിട്ടവരൊക്കെ
വിട്ട്...
നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി
ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി...
ഓട്ടിസത്തെ പ്രതിഭ കൊണ്ട് കീഴ്‍പ്പെടുത്തിയ എട്ട് വയസുകാരന്‍
ഓട്ടിസത്തെ പ്രതിഭ കൊണ്ട് തോൽപ്പിച്ച് എട്ട് വയസുകാരൻ നയൻറെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങി. 'ടു ഫൈൻ യൂണിവേഴ്സ്' എന്ന പുസ്തകം ഗവർണർ പി സദാശിവമാണ് പ്രകാശനം ചെയ്തത്.ഓട്ടിസം ബാധിച്ചിട്ടും ഏഴാം വയസില്‍ ആദ്യപുസ്തകം...
ഇരുട്ട്
സുഷമ ബിന്ദുസന്ധ്യയാവുന്നതോടെ
ഇരുട്ടുപറന്നുവന്ന്
മരക്കൊമ്പിലിരിയ്ക്കുന്നു.
മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ
പാടത്തുപരക്കുന്നു.
ചെറിയചെറിയ പേടികള്‍
ഈയ്യാംപാറ്റകളെപ്പോലെ
ഒറ്റയ്ക്കും കൂട്ടായും
പറന്നുവരുന്നു.
വെളിച്ചവും ഞാനും
കെട്ടിപ്പിടിയ്ക്കുന്നു.
ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു.
ഇരുട്ട്
ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു.
കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.നോട്ടംമുറ്റത്തിനരികില്‍
പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന
കണ്ണുകാണാത്ത പെണ്‍കുട്ടിയെ
നോക്കിനില്‍ക്കുകയാണൊരാള്‍.
അവള്‍ക്കുചുറ്റുമുള്ള ഇരുട്ട്
അയാളുടെ നോട്ടത്തെ
അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്.
ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ
അവള്‍ക്കുചുറ്റും വാലാട്ടിനടന്ന്
മോങ്ങിക്കൊണ്ട്
മടങ്ങുകയാണത്.
അവള്‍ക്ക്
അയാളെക്കാണാനാവാത്തതുകൊണ്ട്
അയാള്‍ക്ക്
അവളെയും കാണാനാവുന്നില്ല.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...
രജസ്വല
രൂപേഷ് ഏ. വിരജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്...ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ,
ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു...വസന്താഗമത്തില്‍
ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്...അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു...ഊഷരമായ...
ബഷീറിന്‍റെ പോലീസ് രണ്ടാം പതിപ്പ് പ്രകാശനം
മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജന്‍ എഴുതിയ 'ബഷീറിന്‍റെ പോലീസ്'ന്‍റെ രണ്ടാം പതിപ്പ് പ്രകാശനം മാര്‍ച്ച് 11 ഞായര്‍ വൈകിട്ട് 3.30 ന് ബഷീറിന്‍റെ ജന്മനാടായ തലയോരപറമ്പില്‍ വെച്ച് നടക്കും. പോലീസ്...
ഇത്ര മാത്രം
കവിത ഹരീന്ദ്രൻ പോറ്റികണ്ണിലെ കൗതുകം തൊട്ടു-
ള്ളിലെ കവിത വരെ
കയ്യിലെ മഞ്ചാടി മുതല്‍
കടലോളമെത്തിയ കനവ് വരെ.നീ പോയപ്പോ കൂടെ
കൊണ്ട് പോയത്
ഇത്ര മാത്രം.ഇത്ര മാത്രമായിരുന്നു
ഞാന്‍
അതറിഞ്ഞത് നീ മാത്രവും.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും...
കവിയരങ്ങും പുസ്തക പ്രകാശനവും
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. തീമരത്തണലില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജൂലൈ 29ന് രാവിലെ 9.30 മുതല്‍ 1.30 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് 'പുതുകവിതയും സമൂഹമാധ്യമവും'...
ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍
വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്.
ശൂന്യതയിലേക്ക് ചാടുമ്പോള്‍
മുകളിലേക്കുയര്‍ത്തുന്ന
അദൃശ്യമായ ചരടാകും.
സൂഫിനൃത്തംപോലെ
കറങ്ങിത്തിരിയുമ്പോള്‍
നിന്നിടം ശൂന്യമെന്ന്
കബളിപ്പിക്കും..
അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുവാനുളള
ശ്രമത്തെ
പിന്‍മാറ്റമെന്ന്
തെറ്റിധരിക്കരുതെ
ഞാന്‍ നീയാകുവാനുളള
പരിശ്രമത്തിലാണ്
നീയാണ്
വസന്തമെന്നെഴുതി
മിഴിവാതില്‍ പാതിയടയ്ക്കും.
ഗ്രീഷ്മത്തിലേക്കൊരു
ചാല് വരച്ച് നിന്നെയൊരു
നദിയായ് ഒഴുക്കിവിടും.
തുടക്കം എവിടെ ..?
എന്നുളളത്
വിദൂരമായ ഓര്‍മ്മയില്‍
ഒടുങ്ങുംവരെ ഈ
കളി തുടരും .
നീ കാണാതെ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കുന്ന കളിയില്‍
നമ്മള്‍ ''അദൃശ്യ''രാണ്.
..................ഏത്ര മുങ്ങിയാലും
വീണ്ടും വീണ്ടും
കയറി നിൽക്കുവാനൊരു
കര...


