Homeസാഹിത്യം
സാഹിത്യം
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍
വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്.
ശൂന്യതയിലേക്ക് ചാടുമ്പോള്‍
മുകളിലേക്കുയര്‍ത്തുന്ന
അദൃശ്യമായ ചരടാകും.
സൂഫിനൃത്തംപോലെ
കറങ്ങിത്തിരിയുമ്പോള്‍
നിന്നിടം ശൂന്യമെന്ന്
കബളിപ്പിക്കും..
അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുവാനുളള
ശ്രമത്തെ
പിന്‍മാറ്റമെന്ന്
തെറ്റിധരിക്കരുതെ
ഞാന്‍ നീയാകുവാനുളള
പരിശ്രമത്തിലാണ്
നീയാണ്
വസന്തമെന്നെഴുതി
മിഴിവാതില്‍ പാതിയടയ്ക്കും.
ഗ്രീഷ്മത്തിലേക്കൊരു
ചാല് വരച്ച് നിന്നെയൊരു
നദിയായ് ഒഴുക്കിവിടും.
തുടക്കം എവിടെ ..?
എന്നുളളത്
വിദൂരമായ ഓര്‍മ്മയില്‍
ഒടുങ്ങുംവരെ ഈ
കളി തുടരും .
നീ കാണാതെ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കുന്ന കളിയില്‍
നമ്മള്‍ ''അദൃശ്യ''രാണ്.
..................ഏത്ര മുങ്ങിയാലും
വീണ്ടും വീണ്ടും
കയറി നിൽക്കുവാനൊരു
കര...
ഇടവേളകളിൽ
അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...!
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....!
ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...!
സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. !
മത്തു പിടിപ്പിക്കുന്ന...
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018
നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...
മണ്ണെടുക്കും മുമ്പ്
സമീർ പിലാക്കൽമണ്ണെടുക്കും മുമ്പ് ആ മണ്ണിലിറങ്ങണം..
ഈ ശൈത്യത്തിലും
അതിങ്ങനെ ചുട്ടുപൊള്ളുന്നതെന്തിനാണ്.. ഉപ്പൂപ്പമാർ ചിന്തിയ ചൂരുള്ള
ചോരയുടെ ചൂടുകൊണ്ടായിരിക്കാം..ആ മണ്ണൊന്ന് കാതടിപ്പിച്ച് നോക്കൂ..
പൂർവികരുടെ പോരാട്ടത്തിന്റെ
കടലിരമ്പം നിങ്ങൾക്ക് കേൾക്കാം…ക്ഷമാപണത്തിന്റെയും
സംയമനത്തിന്റെയും ഭാഷയില്ലാത്ത
മിമ്പറിന്റെ ധ്വനികൾ കേൾക്കാം..
ആലിമുസ്ലിയാരിന്റെയും വാരിയൻകുന്നത്തിന്റെയും
ഗർജനം കേൾക്കാം..ഇനി സ്വർഗത്തിൽ കാണാമെന്നു പറഞ്ഞു
പടക്കളത്തിലേക്കയച്ച
ഉമ്മമാരുടെ...
കെ എസ് ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ സന്ധ്യയ്ക്ക്
എടച്ചേരി - രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2020 ലെ കാവ്യ പുരസ്കാരത്തിന് ഇ സന്ധ്യ അർഹയായി. പതിനായിരം രൂപയും...
ഡിസംബർ വരുമ്പോൾ
ഹിലാൽ അഹമ്മദ്
കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...
നവഭാവുകത്വത്തിന്റെ കഥാഖ്യാനം
(പുസ്തകപരിചയം)ഷാഫി വേളംജനനം ഒരു വരയാണെങ്കില്‍ മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്‍ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്‌കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ 'ഇരുവര' എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ...


