Homeസാഹിത്യം
സാഹിത്യം
‘കനല്‍ മനുഷ്യര്‍’ പ്രകാശിതമായി
റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‍െറ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് ദമ്പതികളായ ബീനയും ഫൈസലും...
ട്രോളുകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം
ടി. എസ്. എലിയട്ടിന്റെ 'ദി വെയ്സ്റ്റ് ലാന്‍ഡ്' എന്ന കവിതയെ മുന്‍ നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കുന്ന പുസ്തകത്തിലേക്ക് ട്രോളുകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ ക്ഷണിക്കുന്നു.നിബന്ധനകള്‍:1. സൃഷ്ടികള്‍ 'ദി വെയ്സ്റ്റ് ലാന്‍ഡ്' എന്ന...
ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല
അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും
ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു
"എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ
കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ
പ്രാണന്റെ കണ്ണുനീരിന്
ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന
ചെന്നായ്ക്കളോടൊരുവൾ
അക്ഷര ഭിക്ഷയാചിച്ചു
അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി
അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍
ഉയര്‍ത്തിപ്പിടിച്ചു
മുലകളറുത്തെറിഞ്ഞു
ദൈവമപ്പോള്‍...
രാജാവ് നഗ്നനാണ്
പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു.
ആ സ്വപ്നം.
സ്വപ്നം
കണ്ടവർ
കണ്ടവർ
തെരുവിൽ
അടിഞ്ഞുകൂടി.
അവരുടെ ക്ഷുപിതം
രാജാവിന്‍റെ മുടിയിൽ
കറുപ്പ് പൂശിച്ചു.
മലവും
മൂത്രവും,
കിടക്കയിൽ തന്നെ
അഴിച്ചു വിടുന്ന
തിരുമനസ്സ്.
ചാരന്മാരിലൂടെ
തെരുവിന്‍റെ
കാരണമറിഞ്ഞു.
നിങ്ങൾക്ക് മുൻപ്
അതെ സ്വപ്നം
കണ്ടവൻ എന്ന നിലയ്ക്ക്.
അദ്ദേഹം
മട്ടുപാവിൽ നിന്ന്
തുണിയൂരി
നഗ്നനായി.
ഐക്യദാർഢ്യം
പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
കടലിന്റെ ചില പരി(ത)സ്ഥിതികൾ
ജുനൈദ് അബൂബക്കര്‍
വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ
ചില ജലസസ്യങ്ങൾ,
കാലുകൾ മാത്രമില്ലാത്ത
കുറച്ചധികം പച്ചത്തവളകൾ,
ചെളികുഴഞ്ഞ് തിളക്കം പോയ
മണൽത്തരികൾ,
അകം തെളിഞ്ഞ് കാണാവുന്ന
പേരറിയാത്തൊരു മത്സ്യം,
മുള്ളുകളില്ലാത്തത്,
ചാകാറായൊരു പുഴയോടൊത്ത്
കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ,
കടൽക്കാക്കകൾ തിന്നാൽ,
ഭൂമിയിൽ ഒരു തെളിവു പോലും
ബാക്കിവയ്ക്കാൻ കഴിയാത്ത
ഇവറ്റകൾ എന്തിനാണിവിടെ
അടിഞ്ഞു കൂടുന്നത് ? ‘
എന്നൊക്കെ...
രൂപകങ്ങളുടെ പടപാച്ചിലുകള്‍
(ലേഖനം)ഡോ.റഫീഖ് ഇബ്രാഹിംരൂപകങ്ങള്‍ സ്വയമേവ കവിതയാവുമോ? ഇല്ലെന്നാണ് സാമ്പ്രദായിക കാവ്യമീമാംസ നമ്മോടു പറയുന്നത്. രൂപകങ്ങളും ബിംബങ്ങളും കാവ്യരചനയുടെ അസംസ്‌കൃത വസ്തുക്കളാണെന്നും ഈ വ്യതിരിക്ത വസ്തുക്കളെ കവിയുടെ സര്‍ഗശക്തി കൂട്ടിയിണക്കുമ്പോഴാണ് കവിത പിറക്കുക എന്നും ആധുനിക...
ഇരയില്ല
വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല.
വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട.
വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും
നമുക്കതുറപ്പിക്കാം. സമാധാനിക്കാം.
വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ,
ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന്
വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട.
നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...
അജയ് രാമചന്ദ്രന്റെ കവിതകൾ
അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്
ആഴത്തിൽ
അതിരുകൾക്കപ്പുറത്ത് പിടുത്തമുറപ്പിക്കുന്നത്.വേരുകൾചില്ലകളാകെയടർന്നു വീണാലും
കുറ്റിയറ്റിച്ച് മുറിച്ചുകളഞ്ഞാലും
വേരു ബാക്കിയാവും
വേരുപോയ വഴിയുണ്ടാവും
വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത് മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്
പുഴകടന്ന് മലയറിയാതെ
ചിറകൊട്ടിയ കിളികളായ് മഴക്കാടുകളിലേക്ക് നമുക്ക് യാത്ര പോണം..
വെയിലാകുന്നതിനു മുൻപേ
നമുക്ക് മീനുകളായ് തിരിച്ചു പുഴയിലിറങ്ങണം..
അങ്ങനെ...
പ്രണയം
രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ
മത്സ്യത്തിൽ നിന്നും
നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ
മലർന്നു പൊന്തുന്നു
നിന്നിൽ കൊളുത്തപ്പെട്ട
ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര
നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3.
പച്ച കുത്തുന്നു
കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം
ബാക്കി നിൽക്കുന്നു
നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ
അമ്പിൻ തുമ്പിൽ
എന്റെ ഹൃദയരക്തം
ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ
വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ,
നിന്റെ ഓർമ്മയിൽ
വേരറ്റ്...
വരമ്പുകൾ
ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം
വകഞ്ഞു കെട്ടിയത്
ചാലൊഴുകീടുന്നവയെ
നടപ്പാതകളെ
പുൽച്ചെടി കൂട്ടങ്ങളെ
ചികഞ്ഞും പകുത്തും
എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും
അതിനു മീതെ വരമ്പുകളായ്
പണിപ്പെട്ട് കെട്ടിയ
വരമ്പുകളുമാ പെയ്ത്തിൽ
ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട്
അതേ ഓരത്ത് തന്നെ
വരമ്പിന്റെ രൂപം മാറി
കെട്ടിന്റെ മട്ടും മാറി
തലപ്പാവണിഞ്ഞ്
കണ്ണു മുറുകെ കെട്ടി
ചിതലരിക്കാതെ
കെട്ടി...


