Homeസാഹിത്യം

സാഹിത്യം

ചുള്ളിക്കാട്: പുതു തലമുറ പറയുന്നു

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണം. പ്രതികരണങ്ങളോട് യുവസമൂഹം പ്രതികരിക്കുന്നു.ശരണ്യ. എംവിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്ത് എന്റെ കവിത സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും, പാഠ്യപദ്ധതിയിൽ നിന്നും...

ഇരയില്ല

വർഷ മുരളീധരൻഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല. വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട. വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം. സമാധാനിക്കാം. വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ, ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന് വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട. നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

വെള്ളയടിച്ച കുഴിമാടങ്ങളോടും അധികാര ദുര്‍നയങ്ങളോടും കലഹിച്ച ഒരാൾ.

പ്രസാദ് കാക്കശ്ശേരി''എഴുത്തോ നിന്റെ കഴുത്തോ, ഏറെ കൂറേതിനോട്'' എന്ന് എം.ഗോവിന്ദൻ ചോദിക്കുന്നതിന് മുൻപെ നിസ്സംശയം എഴുത്തിൽ, വാക്കിൽ നട്ടെല്ല് നിവർത്തി കരുത്തോടെ നിന്ന എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. നിർഭയമായ എഴുത്തിന്റെ സൗന്ദര്യം അറിയാൻ...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

പാപ്പാത്തി പുസ്‌തകങ്ങളുടെ സാഹിത്യോത്സവം

പാപ്പാത്തി പുസ്തകങ്ങളെന്ന പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ 14,15 തിയ്യതികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ 14 പുസ്തകങ്ങള്‍ 'പാപ്പാത്തി പുസ്തകങ്ങള്‍' തിരുവനന്തപുരത്ത് വെച്ച് പ്രകാശനം...

സന്തോഷ്‌ ജോഗി സ്മാരക നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ്‌ ജോഗിയുടെ സ്മരണാർത്ഥം സാപിയൻസ് ലിറ്ററേച്ചർ നൽകുന്ന പ്രഥമ 'സന്തോഷ് ജോഗി സ്മാരക നോവൽ പുരസ്കാര'ത്തിന് കൃതികൾ ക്ഷണിച്ചു. മുൻപ് പ്രസിദ്ധീകരിക്കാത്തതും മലയാളത്തിൽ എഴുതപ്പെട്ടതുമായ മൗലിക രചനകളാണ് അവാർഡിന്...

കാവ്യോന്മാദത്തിന്റെ ഓടക്കുഴൽ

ലേഖനം സജയ്.കെ.വി മലയാളകാല്പനികതയുടെ പാരമ്യമായിരുന്നു ചങ്ങമ്പുഴക്കവിത. അനിയന്ത്രിതവും ധൂർത്തവും വന്യവുമായിരുന്നു അത്. സംയമമല്ല, അസംയമമായിരുന്നു ആ കവിതയുടെ, കവിയുടെയും, മുഖമുദ്ര. യവനപുരാണത്തിൽ,' ഹിപ്പോക്രീൻ' എന്ന ജലധാരയെക്കുറിച്ചു പറയുന്നുണ്ട്. കാവ്യദേവതയുടെ പവിത്രതീർത്ഥവും കാവ്യ പ്രചോദനത്തിന്റെ പ്രതീകവുമാണത്. 'പെഗാസസ്'...

ബഷീര്‍ എഴുത്തിലെ ‘തങ്കം’

(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...

ഗ്രീന്‍ ബുക്ക്‌സ് നോവല്‍ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

പുതിയ പ്രതിഭകളെ കണ്ടെത്തുവാന്‍ ഗ്രീന്‍ ബുക്സ് യുവ എഴുത്തുകാരില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. 1,11,111 രൂപയാണ് സാഹിത്യ പുരസ്കാരതുക. 40 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മലയാളിയുടെ ജീവിതം പറയുന്ന രചനകള്‍ മാത്രമേ...
spot_imgspot_img