പൈനാണിപ്പെട്ടി
മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..
പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
'മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന'
മുക്തകശരീരികളാണ് മുള്ളുകൾ.
മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്.
മുൻകരുതലിൻ്റെ ഊന്നുവടികളില്ല.
പരസഹായങ്ങൾ വേണ്ട.
ഒന്നും നോക്കാതെ ഒരൊറ്റ...
വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ
വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്.
എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട്
മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്.
ഒരു വ്യാകരണപ്പിഴയാണ്.
മരണത്തിന്റെയും ഉയിർപ്പിന്റെയും
ശ്വേതമുദ്രകൾ ചൂടിയ ഒരു മരം
നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം.
തിളവെയിൽ രസായനം കോരിക്കുടിച്ച്
മേനി മിനുത്ത...
ഔലിയ വാക്കും വരയും ആയത്തുകളും….
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല.
എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു.
വാക്കും വരയുമാണ് ഔലിയയുടെ ലോകം.
അയാൾ മറ്റൊന്നും കണ്ടില്ല.
മറ്റൊന്നും പറഞ്ഞില്ല.കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ
പുറത്തെ...
മഴയുടെ ആട്ടപ്രകാരം..
പൈനാണിപ്പെട്ടി
വി. കെ. അനിൽ കുമാർമഴ.
പലമൊഴികൾ
പലരൂപങ്ങൾ
പലജീവിതങ്ങൾ
പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം.
ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ്
മഴ പെയ്യുന്നത്.
മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.
മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...
നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്.
നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ
എന്ന പേരിൽ
കണ്ണീരും ചോരയും ചാലിച്ചെഴുതിയ
വരണ്ട ഛായാചിത്രം ഇവിടെയുണ്ട്.
പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു.
പെരിയപെഴച്ചോൻ...
സൈബറിടങ്ങളിലെ മാമ്പൂ മണം….
പൈനാണിപ്പെട്ടി
വി.കെ. അനിൽ കുമാർ
ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു.
മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ പേടിയില്ല.
വെയിൽ അവരെ പേടിപ്പെടുത്തുന്നതേയില്ല.
കുപ്പായമിടാത്ത കുട്ടികളുടെ അയൽക്കുരു തിണർത്ത ശരീരം വെയിലിൽ കരുവാളിച്ചിട്ടുണ്ട്
പക്ഷെ മാവുകൾ...
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...
പൈനാണിപ്പെട്ടി
'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...
പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്
പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...
മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല
പൈനാണിപ്പെട്ടി
വി. കെ അനിൽകുമാർ
പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം.
ആൽമരം.
മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം വരുന്നത്.
അത്യുഷ്ണത്തിൻ്റെ അമ്ലം കുടിച്ച് വറ്റിച്ചാണ് മരം കുളിരിൻ്റെ തളിർപ്പുകളൊരുക്കുന്നത്.
തണലും തണുപ്പും മരത്തിൻ്റെ രൂപാന്തരണങ്ങളാണ്.
നട്ടുച്ചയുടെ...


