Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

      പൈനാണിപ്പെട്ടി

      'പൈനാണിപ്പെട്ടി', ഇന്ന് കേട്ടുകേൾവിയില്ലാത്ത, ഇന്ന് ആവശ്യമില്ലാത്ത ഒരു ഇരുമ്പ് പെട്ടിയാണ്. പക്ഷെ കേട്ടു കഴിയുമ്പോൾ അറിഞ്ഞു കഴിയുമ്പോൾ ഈ പെട്ടിയിലെ വിഭവങ്ങളെ നിങ്ങൾക്കിഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. ഋതുരാജൻ ചുമന്ന് കൊണ്ടുവരുന്ന ഈ പെട്ടകത്തിൽ ഒരു...

      മഴയുടെ ആട്ടപ്രകാരം..

      പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

      കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…

      പൈനാണിപ്പെട്ടി വി.കെ അനിൽകുമാർ വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും എന്നു തന്നെയാണുത്തരം. ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും. അതിൽ ഏറ്റവും ചന്തമേതെന്നത് അപ്രസക്തമായ ഒരു വിചാരമാണ്. എങ്കിലും അങ്ങനെയൊരാലോചന ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...

      ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്. ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്. ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...

      രണ്ട് മീനുകൾ രണ്ട് ജീവിതങ്ങൾ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം: വിപിൻ പാലോത്ത്.ഒന്നല്ല. രണ്ടിനെക്കുറിച്ചാണ് പറയുന്നത് മരണത്തെയും ജീവിതത്തെയും തോടിനെയും കടലിനെയും സ്നേഹത്തെയും ഹിംസയെയും വ്യാഖ്യാനിക്കുകയാണ്....രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്. ചത്ത മീനുകളും ജീവനുള്ള മീനുകളും വളർത്തിയ മീനുകളും കൊന്നു തിന്ന മീനുകളും കൂടെ കളിച്ച മീനുകളും ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും സ്നേഹത്തിൻ്റെയും ഹിംസയുടെയും രണ്ടറ്റങ്ങൾ....മീനുകളെ...

      നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…

      പൈനാണിപ്പെട്ടി വി.കെ.അനിൽകുമാർ പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർനമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക. ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്. അതിനും മാത്രമുള്ള ജീവിതമൊക്കെ നമുക്കിന്നുണ്ടോ. ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....അങ്ങനെ മെയ് മാസം...

      പതിനെട്ടാമത്തെ നിറം

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...

      ശബ്ദത്തിൻ്റെ മോർച്ചറികൾ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ.... പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്. ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്. ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല. എല്ലാം കൂറ്റാണ്. കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല. അത് വേറൊരു ജീവിതമാണ്. വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...

      മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

      പൈനാണിപ്പെട്ടി വി.കെ. അനിൽകുമാർ ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്. എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം. 'മുറിവേൽപ്പിക്കാൻ കൂടുതലൊന്നും വേണ്ടെന്ന' മുക്തകശരീരികളാണ് മുള്ളുകൾ. മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്. മുൻകരുതലിൻ്റെ ഊന്നുവടികളില്ല. പരസഹായങ്ങൾ വേണ്ട. ഒന്നും നോക്കാതെ ഒരൊറ്റ...

      കുക്കുട വിചാരം

      പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...
      spot_imgspot_img