Homeകാലം ദേശം സംസ്കാരംപൈനാണിപ്പെട്ടി

പൈനാണിപ്പെട്ടി

      തമ്പാന്റുള്ളിലെ കൊമ്പ്

      പൈനാണിപ്പെട്ടി വി കെ അനിൽകുമാർ ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ. ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ... ഇരുൾ പടർന്ന സ്വപ്നങ്ങളെ നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു. ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു. ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...

      മഴയുടെ ആട്ടപ്രകാരം..

      പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർമഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം....മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...

      നിറങ്ങളുടെ ഉപ്പും നീരും കൊണ്ടെഴുതിയ ദേശങ്ങൾ

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർചിത്രീകരണം: വിനോദ് അമ്പലത്തറദേശത്തെ വരക്കുന്ന ചിത്രകാരൻ ആരാണ്. നടന്നുനടന്നു തെളിഞ്ഞ പെരിയകളെയും ഇനി നടക്കാനുള്ള പുത്തൻതാരകളെയും വരകളുടെ വിന്യാസങ്ങളിലൂടെ രേഖപ്പെടുത്തുന്നതെങ്ങനെ.പെരിയ എന്ന പേരിൽ കണ്ണീരും ചോരയും ചാലിച്ചെഴുതിയ വരണ്ട ഛായാചിത്രം ഇവിടെയുണ്ട്. പെരിയ ഞങ്ങൾക്ക് വഴിയും ദേശവുമാകുന്നു. പെരിയപെഴച്ചോൻ...

      മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

      പൈനാണിപ്പെട്ടി വി.കെ. അനിൽകുമാർ ചിത്രീകരണം ഇ. എൻ. ശാന്തിമുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്. എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം. 'മുറിവേൽപ്പിക്കാൻ കൂടുതലൊന്നും വേണ്ടെന്ന' മുക്തകശരീരികളാണ് മുള്ളുകൾ. മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്. മുൻകരുതലിൻ്റെ ഊന്നുവടികളില്ല. പരസഹായങ്ങൾ വേണ്ട. ഒന്നും നോക്കാതെ ഒരൊറ്റ...

      തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും

      പൈനാണിപ്പെട്ടി വി. കെ.അനിൽകുമാർ ചിത്രീകരണം : ഇ. എൻ. ശാന്തിരാവിലെ മുതൽ മഴയാണ്. അടച്ചുകെട്ടിയ മാനം. പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ. പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്. വല്ലാത്ത ഉത്‌ക്കണ്ഠ. ആകുലതകളുടെ കാലമാണെങ്കിലും ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്. മനുഷ്യർ അശരണർക്കും...

      കുക്കുട വിചാരം

      പൈനാണിപ്പെട്ടിവി കെ അനിൽകുമാർചിത്രീകരണം : വിപിൻ പാലോത്ത്കോഴിയെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ട്. എന്തും സംഭവിക്കാം. കുട്ടികളെല്ലാവരും ശ്വാസമടക്കി വട്ടം കൂടിനിന്നു. ഒരാഭിചാരക്രിയ നടക്കുകയാണ്... ആരും ശബ്ദിക്കുന്നില്ല. കമിഴ്ത്തിയ കറുകറുത്ത മീഞ്ചട്ടി. മുതിർന്നവർ ഒന്നും മിണ്ടാതെ തമ്മാമിൽ നോക്കി. ഏട്ടി വലിയ ചിരട്ടകൊണ്ട് ചട്ടിയുടെ...

      വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

      പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

      ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം. ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ. സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല. എല്ലാം ഒന്ന് തന്നെ ഏകം തന്നെ. ഒരു പാട്...

      വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..

      പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു. ചിങ്ങം കഴിഞ്ഞ് കന്നി വെയിൽ കഴുകി തുടച്ച് കമിച്ച് വെച്ച പ്രകൃതി. ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...

      ഔലിയ വാക്കും വരയും ആയത്തുകളും….

      പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല. എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു. വാക്കും വരയുമാണ് ഔലിയയുടെ ലോകം. അയാൾ മറ്റൊന്നും കണ്ടില്ല. മറ്റൊന്നും പറഞ്ഞില്ല.കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ പുറത്തെ...
      spot_imgspot_img