പൈനാണിപ്പെട്ടി
വയൽവരമ്പിലെ പഞ്ഞിമുട്ടകൾ…..
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : വിപിൻ ടി. പലോത്ത്ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു.
ചിങ്ങം കഴിഞ്ഞ്
കന്നി വെയിൽ കഴുകി തുടച്ച്
കമിച്ച് വെച്ച പ്രകൃതി.
ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ...
കപ്പക്കയുടെ ജീവിതം.
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ
മരത്തിൻ്റെ പെരുമയിലേക്കും
കവിതയിലേക്കും വളർന്നില്ല.
ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം
കപ്പക്കയെ കണിവെച്ചില്ല.
മാമ്പഴക്കവിമൊഴികളിൽ മതിമറന്ന
വൈലോപ്പിള്ളി കപ്പക്കയുടെ...
ഇണക്കി വളർത്തിയ കാട്ടുഗന്ധങ്ങൾ….
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർചിത്രീകരണം: വിപിൻ പാലോത്ത്പൂക്കളുടെ നഷ്ടം ഓർമ്മകളുടെ നഷ്ടമാണ്.
ഓർമ്മകൾ ഇല്ലാതാകൽ മരണമാണ്.
ഏത് പൂവാണ് ആദ്യം പടിയിറങ്ങിയത് എന്നു ചോദിക്കുമ്പോ
ഏത് ഓർമ്മയാണ് ചില്ലകൾ വാടി കരിഞ്ഞുപോയത് എന്ന സങ്കടം കൂടി അതിലുണ്ട്...അഴിവാതിലിലെ പവിഴമല്ലിഗന്ധം...
പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്
പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...
നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ
പൈനാണിപ്പെട്ടിവി.കെ. അനിൽ കുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്മകരത്തിന്റെ അവസാന നാളുകൾ.
മൂർച്ച കഴിഞ്ഞ കണ്ടം.
എല്ലാവരും തിരക്കിട്ട പണിയിലാണ്.
മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ.
കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ
ആശ്ലേഷം വിട്ടുപോകാതെ
തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു.
നട്ടിക്കണ്ടം ഉണരുകയാണ്
എല്ലാവർക്കും നല്ല ഉന്മേഷം.....കുത്തിയ വിത്തുകൾ എല്ലാം...
പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം; വിനോദ് അമ്പലത്തറ"പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ ഒരുവിധം സുഖം തന്നെ.... "ഇങ്ങനെ ഒരെഴുത്തെഴുതാനും, എഴുത്ത് വായിക്കാനും നമ്മളെത്ര കൊതിച്ചതാണ്. എത്രയെത്ര...
കിളിയെണ്ണി പൂമുടികമിച്ച് തിരികെവരുമ്പോൾ…
പൈനാണിപ്പെട്ടി
വി.കെ അനിൽകുമാർ
വര ഒ.സി. മാർട്ടിൻപൂക്കളിൽ ഏറ്റവും ചന്തം തികഞ്ഞതേതെന്ന ചോദ്യത്തിന് എല്ലാ പൂക്കളും
എന്നു തന്നെയാണുത്തരം.
ഓരോ പൂവിന്നെയും സൂക്ഷിച്ചുനോക്കുമ്പോ ഓരോ പൂവും ഏറ്റവും പാങ്ങുള്ളതാണെന്ന് തോന്നും.
അതിൽ ഏറ്റവും ചന്തമേതെന്നത്
അപ്രസക്തമായ ഒരു വിചാരമാണ്.
എങ്കിലും അങ്ങനെയൊരാലോചന
ഇവിടെ വാക്കോടാവുകയാണ്...കഴിഞ്ഞ...
ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട
പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ
എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം.
ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ.
സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല.
എല്ലാം ഒന്ന് തന്നെ ഏകം തന്നെ.
ഒരു പാട്...
തമ്പാന്റുള്ളിലെ കൊമ്പ്
പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ...
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...


