പൈനാണിപ്പെട്ടി
നട്ടിക്കണ്ടത്തിലെ നക്ഷത്രപ്പൂക്കൾ
പൈനാണിപ്പെട്ടിവി.കെ. അനിൽ കുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്മകരത്തിന്റെ അവസാന നാളുകൾ.
മൂർച്ച കഴിഞ്ഞ കണ്ടം.
എല്ലാവരും തിരക്കിട്ട പണിയിലാണ്.
മഞ്ഞിന്റെ നനവ് ചാറിയ വിളറിയ പകൽ.
കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ
ആശ്ലേഷം വിട്ടുപോകാതെ
തണുപ്പ് മണ്ണിനോട് പറ്റിച്ചേർന്നു.
നട്ടിക്കണ്ടം ഉണരുകയാണ്
എല്ലാവർക്കും നല്ല ഉന്മേഷം.....കുത്തിയ വിത്തുകൾ എല്ലാം...
പൊഴുതുകൊള്ളൽ ഉദിമാനത്തെ ചോപ്പ് തൊട്ടു ചെയ്യുന്ന സത്യമാണ്
പൈനാണിപ്പെട്ടിപെയിൻ്റിങ്ങ് ഇ. എൻ. ശാന്തിഇരുണ്ട മാനം.മേടപ്പെയ്ത്തിൻ്റെ അതിവിളംബിതകാലം.മണ്ണും മാനവും മഴയുടെ ലളിത രാഗങ്ങളെ ചിട്ടപ്പെടുത്തിസംഗീത യന്ത്രങ്ങൾക്ക് ശ്രുതി ചേർക്കുന്നു.ഭൂമിയിലും ആകാശത്തിലും ശബ്ദ പരിശോധന നടത്തുന്ന മേടഋതുവിൻ്റെ മന്ത്രിക വിരലുകൾമഴയുടെ തോർച്ചകൾക്കു മുന്നംമനസ്സു തോരുന്നു.അടച്ചിടപ്പെട്ട...
കപ്പക്കയുടെ ജീവിതം.
പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ
മരത്തിൻ്റെ പെരുമയിലേക്കും
കവിതയിലേക്കും വളർന്നില്ല.
ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം
കപ്പക്കയെ കണിവെച്ചില്ല.
മാമ്പഴക്കവിമൊഴികളിൽ മതിമറന്ന
വൈലോപ്പിള്ളി കപ്പക്കയുടെ...
തമ്പാന്റുള്ളിലെ കൊമ്പ്
പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം ...
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.കവികൾക്കും...
വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ
വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്.
എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട്
മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്.
ഒരു വ്യാകരണപ്പിഴയാണ്.
മരണത്തിന്റെയും ഉയിർപ്പിന്റെയും
ശ്വേതമുദ്രകൾ ചൂടിയ ഒരു മരം
നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം.
തിളവെയിൽ രസായനം കോരിക്കുടിച്ച്
മേനി മിനുത്ത...
നിങ്ങളോർക്കുന്നില്ലേ മുണ്ടുടുത്ത ആ ദിനങ്ങൾ…
പൈനാണിപ്പെട്ടി
വി.കെ.അനിൽകുമാർ
പെയിൻ്റിങ്ങ് : രാജേന്ദ്രൻ പുല്ലൂർനമ്മുടെ ജീവിതത്തിലെ എന്തൊക്കെ കാര്യങ്ങളാണ് നാം ഓർത്തുവെക്കുക.
ഓർത്തുവെക്കാനും ഓർത്തെടുക്കാനും മാത്രം ജീവിതം എന്തൊക്കെയാണ് നമുക്കായി കരുതിവെക്കുന്നത്.
അതിനും മാത്രമുള്ള ജീവിതമൊക്കെ
നമുക്കിന്നുണ്ടോ.
ഓരോ മനുഷ്യൻ്റെയും ഓർത്തുവെക്കലും ഓർഞ്ഞടുക്കലും ഓരോ പ്രകാരമല്ലേ....അങ്ങനെ മെയ് മാസം...
ശബ്ദത്തിൻ്റെ മോർച്ചറികൾ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ....
പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്.
ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്.
ഞങ്ങൾക്ക് ശബ്ദവും ഒച്ചയും ഇല്ല.
എല്ലാം കൂറ്റാണ്.
കൂറ്റ് ശബ്ദമോ ഒച്ചയോ അല്ല.
അത് വേറൊരു ജീവിതമാണ്.
വേരിൻ്റെ, ഇലയുടെ നാട്ടൗഷധ...
തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും
പൈനാണിപ്പെട്ടി
വി. കെ.അനിൽകുമാർ
ചിത്രീകരണം : ഇ. എൻ. ശാന്തിരാവിലെ മുതൽ മഴയാണ്.
അടച്ചുകെട്ടിയ മാനം.
പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ.
പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്.
വല്ലാത്ത ഉത്‌ക്കണ്ഠ.
ആകുലതകളുടെ കാലമാണെങ്കിലും
ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്.
മനുഷ്യർ അശരണർക്കും...
പതിനെട്ടാമത്തെ നിറം
പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർപാട്ട്.പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്.
ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ.
ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്.
ഈ പാട്ടായ പാട്ടുകളൊന്നും
എഴുതിയതല്ല പാടിയതാണല്ലോ
എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ..പാട്ടുകൾ...
ഒരൊറ്റ കൂവലിൽ ഒരു വനത്തെ ശ്രുതി ചേർക്കുന്നവൻ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : രാജേന്ദ്രൻ പുല്ലൂർഏറ്റവും പ്രിയപ്പെട്ട
പുഞ്ചക്കാട്ടെ ഗോയിന്നാട്ടനെ
എഴുതുകയാണ്.ഏകത്തിൻ്റെ ഒറ്റവാക്കിലുള്ള എതിരാണ് അനേകം.
ഒറ്റയ്ക്കെതിരായി കൂട്ടം നിന്നു പൊരുതുന്നതു പോലെ.
സത്യത്തിൽ ഏകം അനേകം എന്ന വേർതിരിവുകളില്ല.
എല്ലാം ഒന്ന് തന്നെ ഏകം തന്നെ.
ഒരു പാട്...


