HomeTHE ARTERIASEQUEL 85ഒറ്റച്ചോദ്യം – വി.ടി മുരളി

ഒറ്റച്ചോദ്യം – വി.ടി മുരളി

Published on

spot_img

സംഭാഷണം – അജു അഷ്‌റഫ് / വി.ടി മുരളി

മുരളിയേട്ടൻ പാടിത്തുടങ്ങിയ കാലത്ത് പാട്ടിന്റെ ധർമം കേൾവിയിൽ അധിഷ്ഠിതമായിരുന്നു. റേഡിയോകളിലും ചിത്രഗീതങ്ങളിലുമായി മലയാളികൾ പാട്ടുകേട്ട് വാങ്മയചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ദൃശ്യം മേൽക്കോയ്മ നേടിക്കഴിഞ്ഞു. വിഷ്വൽ ട്രീറ്റിന് പ്രാധാന്യമേറിയതോടെ പാട്ടാസ്വാദനവും പുതിയൊരു തലത്തിലേക്ക് എത്തി. പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ ഈ പരിണാമത്തെ എങ്ങനെ വിലയിരുത്തുന്നു?

സത്യത്തിൽ, ചോദ്യത്തിൽ തന്നെയുണ്ട് ഉത്തരം. ദൃശ്യമാക്കി മാറ്റാവുന്ന ഒന്നല്ലല്ലോ സംഗീതം. സംഗീതം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ ഉള്ളിലാണ്, പുറമെയല്ല. ഒരു പാട്ട് കേൾക്കുമ്പോൾ, ഒരു സംഗീതോപകരണത്തിന്റെ ശബ്ദം കേൾക്കുമ്പോൾ, ശാസ്ത്രീയസംഗീതത്തിലെ രാഗാലാപനം കേൾക്കുമ്പോൾ.. അപ്പോഴൊക്കെ മനസ്സിൽ ദൃശ്യങ്ങൾ സൃഷ്ട്ടിക്കപ്പെടും. അവ നമ്മളുടെ വൈകാരികമായി തൊടും. ദൃശ്യത്തിലേക്ക് എത്തുന്നതോടെ ഇത് മാറുന്നു. എല്ലാവരിലേക്കും ഒരേ കാഴ്ച്ചയാണല്ലോ എത്തുന്നത്. ഇത് സംഗീതത്തെ ബാധിക്കുന്നു.

ശ്രീരാമനെ രാമായണത്തിൽ വായിക്കുമ്പോൾ മനസിൽ ഒരു രൂപം തെളിഞ്ഞേക്കും. ഓരോരുത്തരിലും അത് വ്യത്യസ്തമാവും. പ്രേം നസീർ ശ്രീരാമവേഷത്തിലെത്തുന്ന ഒരു ചിത്രം ഉണ്ടെങ്കിലോ? പിന്നീട് മനസിൽ പ്രേം നസീറിന്റെ രൂപത്തിലാവും ശ്രീരാമൻ. സിനിമാഗാനങ്ങളേക്കാൾ ഈ മാറ്റം ബാധിച്ചത് ലളിതഗാനങ്ങളെയാണ്. യൂടൂബിൽ നോക്കൂ, ദൃശ്യങ്ങളിൽ ഇല്ലാത്ത ലളിതഗാനങ്ങൾ ഏറെക്കുറെ ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം. അവിടെ ലളിതഗാനത്തിന്റെ പ്രസക്തി നഷ്ടപെടുകയാണ്. കടയ്ക്കൽ കത്തി വെക്കപ്പെടുകയാണ്. കേൾവിക്കാരന്റെ ഭാവനയെ ദൃശ്യത്തിന്റെ ഈ അതിപ്രസരം മുരടിപ്പിക്കുന്നുമുണ്ട്. ‘ആർട്ട് ഓഫ് ഇയർ’ ആണ് സംഗീതം. സിനിമയാകട്ടെ, ‘ആർട്ട് ഓഫ് ഐ’ എന്ന് വിളിക്കാവുന്നതും. ഇവ ഒന്നിക്കുമ്പോഴുള്ള പ്രശ്നങ്ങൾ നിലവിലെ സിനിമാ സംഗീതത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. ഒറ്റവരിയിൽ പറഞ്ഞാൽ.. സംഗീതത്തിൽ സംഗീതമില്ലാതെ വരുന്നു !.


വി.ടി. മുരളി

ഓത്തുപള്ളി എന്ന നിത്യഹരിത ഗാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി തീർന്ന പിന്നണി ഗായകൻ. നാടകഗാനത്തിലൂടെയും, ലളിതഗാനത്തിലൂടെയും കേരളം സംഗീത നാടക അക്കാദമി അവാർഡ് നേടിയ വി.ടി മുരളി, പാട്ടിന്റെ ലോകത്ത് പാതി നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....