HomeTRAVELമഞ്ഞും മഴയും താമസിക്കുന്നത്...

മഞ്ഞും മഴയും താമസിക്കുന്നത്…

Published on

spot_imgspot_img

ശ്രീജ ശ്രീനിവാസൻ

നോക്കിനോക്കി നിൽക്കെ മഴ… പിന്നെ മഞ്ഞ്. മഴയും മഞ്ഞും തണുപ്പും താമസിക്കുന്നതിവിടെയാണെന്നു തോന്നും. വഴിയില് കയറ്റത്തിൽ, വളവുകളിൽ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ. തണുപ്പിനെ താഴ്വരയിലെത്തിക്കാൻ, കുറേ സന്ദേശങ്ങളെത്തിക്കാൻ മലയുടെ മെസെഞ്ചർ.
ലോക്ക് ഡൗൺ കാലമാണ്. പോകും വരെ പോകാം. ആരെങ്കിലും തടയുംവരെ പോകാം എന്നു കരുതിയാണ് ഇറങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലുള്ള മലയെ ആർക്കാണ് പൂട്ടിയിടാനാകുക! ആളും തിരക്കുമില്ലാതെ, നീണ്ട വാഹന നിരകളില്ലാതെ, ബഹളവും ഒച്ചയും ആരവവുമില്ലാതെ ഒന്നു കാണണം… മുഖാമുഖം. തണുപ്പിന്റെ, ആകാശത്തിന്റെ മലയിറക്കം.

മല കയറവെ വണ്ടി പലയിടത്തും നിർത്തി. ഇടതു വശത്ത്, ഇറങ്ങി പറക്കാൻ തോന്നുന്ന കാഴ്ചയുടെ പൂരം. നിബിഡവന ചാരുത. മരത്തലപ്പുകൾ ചേർന്ന് പൈതൽമലയുടെ പ്രതിബിംബം തീർത്ത പോലെ. വലതു വശത്ത് പിന്നെയും മതിലുയരങ്ങൾ. നിറയെ വയലറ്റ് പൂക്കൾ ചൂടിയ മതിലുകൾ. കുറേ ഉയരത്തിൽ കൊച്ചു കൊച്ചുവീടുകൾ! ഈ സ്ഥലം ആരുടെതാണ്? ഇവർക്കെങ്ങനെ ഈ സ്ഥലം സ്വന്തമായീ… വീടിന്റെ രൂപം മാത്രമുള്ള കൊച്ചുമുറികൾ പോലെയും അവിടെ താമസക്കാരെയും കണ്ടു. റോഡരികിൽ കുറച്ചു കുട്ടികൾ. ആ വീടുകളിൽ താമസിക്കുന്നവരാണെന്നു തോന്നുന്നു. കണ്ടപ്പോൾ നന്നായി ചിരിച്ചു. വഴിപറഞ്ഞു തന്നു. പോയിക്കാണാൻ തോന്നുന്ന വിധം പ്രോത്സാഹിപ്പിച്ചു. അതങ്ങനെയാണ് ഉയരം കൂടുന്തോറും സ്നേഹം കൂടുന്നു.

പിന്നെയും കാറിൽ നിന്ന് ഇറങ്ങിയും കയറിയും കുറേ തണുപ്പിനെ കൈകളിലും മുഖത്തും കോരിയെടുത്ത്, മൂക്കിന്റെ തുമ്പിൽ നിന്നു മാത്രം തണുപ്പിനെ ഇടയ്ക്ക് വകഞ്ഞു മാറ്റിയും കുറേ ഉയരത്തിലേക്ക്. സഞ്ചാരികൾക്ക് താമസിക്കാനുള്ള ഇടം, റിസോർട്ട് ഒഴിഞ്ഞുകിടക്കുന്നു. അവിടെ താമസിക്കുന്നതും അവിടുത്തെ പുലരിയും ഒന്നോർത്തു നോക്കി. എന്തായാലും വിരുന്നുവന്നു പോകാൻ തന്നെയാണ് രസം. കുറേ കാഴ്ചകളെ കണ്ണിലും ഹൃദയത്തിലും കോരിയെടുത്ത് മടക്കം. അതിനാണ് ഭംഗി. റോഡവസാനിക്കുന്നിടത്ത് ഒരു കൊച്ചു ഗേറ്റ്. ഉയർന്ന ഒരു വലിയ ലോകത്തിന് ഒരു കൊച്ചു പൂട്ട്!എണ്ണമില്ലാത്ത മരങ്ങളുടെയും മഞ്ഞിന്റെയുമുള്ളിൽ കാട്ടാനക്കൂട്ടങ്ങളും കാട്ടുമൃഗങ്ങളും പേരറിയുന്നതും അല്ലാത്തതുമായ പൂക്കളും പക്ഷികളും പൂമ്പാറ്റകളും… ഒരു ലോക്കുമില്ലാതെ… ഉന്മാദം.. ഉല്ലാസം .. ഒരു കൊച്ചു ചവിട്ടുപോലുമേൽക്കാതെ നിറങ്ങളുടെ ചിരി.. മനുഷ്യൻ മൃഗമാകരുതെന്നു പറയും.എന്നാൽ ശരിക്കും മനുഷ്യൻ മൃഗമായാൽ പ്രകൃതിക്ക് യാതൊരു ദോഷവുമില്ലെന്നതാണ് സത്യം .. ആരാണ് മനുഷ്യനെ മൃഗമെന്ന് ആദ്യമായി വിളിച്ചത്… എന്തിനാവാം…

മലയിറങ്ങുമ്പോൾ… കയറ്റത്തെക്കാൾ വിഷമം ഇറങ്ങാനാണ്. അകലെ ആകാശവും മലയും അതിർത്തിയില്ലാതെ മഴ നനഞ്ഞ്… പിന്നെ മഞ്ഞുപുതച്ച് … ആനയുടെ രൂപവുമായി ഒട്ടും പൈതൽ അല്ലാത്ത പൈതൽമല …

athmaonline-sreeja-sreenivasan-travelogue-1

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...