Homeവായനനീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

നീലച്ചടയൻ അഥവാ ഇടക്കാലാശ്വാസത്തിന്റെ കവലയിലെ കാത്തുനിൽപ്.

Published on

spot_imgspot_img

വായന

ഭാഗ്യശ്രീ രവീന്ദ്രൻ

നീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ ആണ് ഇതിലെ ഓരോ കഥകളും. എന്നാൽ രാഷ്ട്രീയം പറയാൻ വേണ്ടി എന്തേലും എഴുതി വച്ചിരിക്കുന്ന ഫീലും ഇല്ല. സിനിമാറ്റിക് ആയ എൻഡിങ് പലകഥകളിലും കാണാൻ കഴിയും. എത്ര സംഘർഷഭരിതമായ ജീവിതാവസ്ഥകളിൽ ആണെങ്കിലും ഏറ്റവും ആശ്വാസകരമായ ബിന്ദുവിൽ കഥകൾ അവസാനിക്കുന്നു. മിക്ക കഥകളുടെയും അവസാനം ശ്രദ്ധിച്ചാൽ മനസ്സിലാകും വരാനിരിക്കുന്നത് അല്ലെങ്കിൽ ഇനിയങ്ങയോടുള്ള തുടർച്ചകൾ ഒട്ടും ആശ്വസിക്കാവുന്നതല്ല എന്ന്. ചെക്കിപ്പൂത്തണ്ട , നരനായാട്ട് , നീലച്ചടയൻ, ഇത് ഭൂമിയാണ്, വിപ്ലവപുഷ്പാഞ്ജലി, മൂങ്ങ, ശീതവാഹിനി തുടങ്ങി എല്ലാ കഥകളും ഒരു തുടക്കം മാത്രമാണ്. എങ്ങോട്ടേക്കുള്ള ബസിലും കേറിപ്പോകാൻ തയ്യാറായി ഇടക്കാലാശ്വാസത്തിന്റെ കവലയിൽ ഈ കഥകളെല്ലാം വിശ്രമിക്കുകയാണ്.

അതെ പോലെ പലകഥകളിലും അസാധാരണനായ ഒരു ഹീറോയെ കാണാൻ കഴിയുന്നുണ്ട്. സൃഷ്ടി, സ്ഥിതി , സംഹാരകൻ ഇതിലേതെങ്കിലും ആയ ഒരു അവതാരത്തിന്റെ പിറവി പലകഥകളിലും കാണാൻ കഴിയും. പ്രധാനമായും ഈ അവതാരങ്ങൾ വരുന്നത് കഥയ്ക്കവസാനമാണ്. ഉദാഹരണത്തിന് നരനായാട്ടു , നീലച്ചടയൻ , മൂങ്ങ, വിപ്ലവപുഷ്പാഞ്ജലി എന്നീ കഥകളിൽ സംഹാര മൂർത്തികളെ കാണാം. ഇതിൽ നീലച്ചടയൻ ഒഴികെ എല്ലാം പ്രതികാരം പ്രമേയമാകുന്ന കഥകൾ ആണ്. അപ്രതീക്ഷിത വ്യക്തികൾ അല്ലെങ്കിൽ അപ്രതീക്ഷിത പെരുമാറ്റം ഒക്കെയായി അവസാനം അവതാരപ്പിറവികൾ നമുക് കാണാൻ കഴിയുന്നുണ്ട്. ചിലപ്പോൾ ഒരേ കഥയിൽ തന്നെ ഇത്തരം സൃഷ്ടി സ്ഥിതി സംഹാര ഭാവങ്ങൾ കാണാൻ കഴിയുന്നുമുണ്ട്. ചെക്കിപ്പൂതണ്ട, ഇത് ഭൂമിയാണ് എന്നീ കഥകളിലെ അവതാരങ്ങൾ സംഹാരമൂർത്തികൾ അല്ല. പക്ഷെ അവസാനത്തോടടുക്കുമ്പോൾ സംരക്ഷകരാകുന്നു.

akhil-payyanur-neelachadayan
അഖിൽ പയ്യന്നൂ൪

ഇങ്ങനെ കഥകളെ കോർത്തുകെട്ടാവുന്ന പല ചരടുകളും കാണാമെങ്കിലും മുഷിപ്പിക്കാത്ത നരേഷനുംഡീറ്റൈലിംഗും കഥകളുടെ ഒരു പ്രത്യേകതയാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം സംഭാഷണങ്ങളുടെ സ്വാഭാവികതയാണ്. കൃത്ര്വിമത്തംതോന്നാത്ത ഒഴുക്കുള്ള സംഭാഷണങ്ങൾ. ഇക്കാര്യം എടുത്തു പറയാൻ കാരണം ഈയടുത്തു വായിച്ച കഥകളിൽ ഒന്നും ഇത്രയും ലോജിക്കലായ സംഭാഷണങ്ങളോ കഥാസന്ദർഭങ്ങളോ കണ്ടിട്ടില്ല. എന്നാൽ നീലച്ചടയനിലെ തന്നെ മൂങ്ങ എന്ന കഥ മേല്പറഞ്ഞതിനൊരപവാദമാണ്. മൂങ്ങയുടെ രീതി വ്യത്യസ്തമാണ്. മൂങ്ങ ഡ്രമാറ്റിക് ആയ കഥയാണ്. അതിന്റേതായ യുക്തി അതിലുണ്ട്താനും.

പോരായ്മയായിത്തോന്നിയതു, ചില അലങ്കാരങ്ങളാണ്. പുതുമയുള്ളതാണെങ്കിലും ചിലയിടത്തു അവ മടുപ്പിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉദാഹരണത്തിന് “ടേബിളിൽ അസുഖമുള്ള എൻജിൻ പോലെ പുക പറത്തുന്ന ഒരു കാപ്പിയും ഇലഞ്ഞിപ്പൂക്കൾ പോലെ ചോക്ലേറ്റ് തരികൾ വീണു കിടക്കുന്ന ഒരു പ്ലേറ്റ് ഉപ്പുമാവും ഓർഡർ ചെയ്യാതെ തന്നെ വന്നു”. ഇങ്ങനെ അങ്ങിങ്ങായിക്കിടക്കുന്ന കുറച്ചു അലങ്കാരപ്പണികൾ അലങ്കോലമായപോലെ തോന്നുന്നുണ്ട്.
ഇത്തരം ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ, ആദ്യ സമാഹാരം കൊണ്ട് തന്നെ അഖിൽ മികച്ചൊരു കഥാകാരനാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരമായതു കൊണ്ടുമാത്രം പലരുടെയും മോശം കഥാപുസ്തകങ്ങൾ വാങ്ങി നിരാശപ്പെട്ടിട്ട് ഉണ്ട്. അങ്ങനെ നോക്കുമ്പോൾ എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത കഥകളുള്ള അഖിലിന്റെ നീലച്ചടയൻ കണ്ണും പൂട്ടി വാങ്ങാം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...