Homeസാഹിത്യംമാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി

മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി

Published on

spot_imgspot_img

കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്ന മാതൃഭൂമി പുരസ്‌കാരം ജനുവരി രണ്ടാംവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.

എം.കെ. സാനു അധ്യക്ഷനും കെ. ജയകുമാര്‍, ആഷാമേനോന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് എന്‍.എസ്. മാധവനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു. അതിസൂക്ഷ്മമായ രാഷ്ട്രീയപ്രമേയങ്ങളെ അന്യാദൃശമായ കൈയടക്കത്തോടെയും അനുപമമായ  ഭാഷാചാതുര്യത്തോടെയും മലയാളത്തിന്റെ മികച്ച കഥകളായി വിളയിച്ചെടുത്ത പ്രതിഭാധനനാണ് എന്‍.എസ്. മാധവനെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മലയാളകഥയെ ലോകോത്തരമാക്കിയ എഴുത്തുകാരില്‍ മാധവന്‍ പ്രഥമശ്രേണിയില്‍ വരുന്നു. അതിനുള്ള സമുചിതമായ ആദരമാണ് ഈ പുരസ്‌കാരം – സമിതി നിരീക്ഷിച്ചു.

കൊച്ചിയില്‍ ജനിച്ച മാധവന്‍ എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1975-ല്‍ ഐ.എ.എസ്സില്‍ ചേര്‍ന്നു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ബീഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി വിരമിച്ചു. ഇന്ദിരാവധത്തെത്തുടര്‍ന്ന് അരങ്ങേറിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’  എന്ന കഥ ‘കായാതരണ്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ഓടക്കുഴല്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...