അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി.. മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്, നടി കനി കുസൃതി.. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം.. വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി. അന്ന ബെന്നിനും നിവിൻ പോളിക്കും പ്രത്യേക പരാമർശം..
മികച്ച നവാഗത സംവിധായകന്‍: രതീഷ് ദാസ്( ആന്‍ഡ്രോയ്‌സ് കുഞ്ഞപ്പന്‍ ).
കുട്ടികളുടെ ചിത്രം: നാനി.
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്..
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്.
മികച്ച ഗാനരചയിതാവ്: സുജേഷ് ഹരി.
മികച്ച ശബ്ദമിശ്രണം – കണ്ണൻ ഗണപതി.
മികച്ച ഡബ്ബിങ് ആര്ടിസ്റ്: വിനീത് (ചിത്രം: ലൂസിഫർ).
മികച്ച മെയ്ക്കപ്പ് മാൻ : രഞ്ജിത്ത് അമ്പാടി.
മികച്ച ഗായിക: മധുശ്രീ നാരായണന്‍.
മികച്ച ഗായകന്‍: നജീം അര്‍ഷാദ്..
മികച്ച ബാലതാരം കാതറിന്‍ വിജി.
മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്)
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍..
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.