HomeNEWSകോഴിക്കോട് കലോത്സവ ലഹരിയിലേക്ക്

കോഴിക്കോട് കലോത്സവ ലഹരിയിലേക്ക്

Published on

spot_imgspot_img

അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കോഴിക്കോട് സർവ്വം സജ്ജമായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ച് ദിനരാത്രങ്ങളിൽ, കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവപ്രതിഭകൾ, വിവിധ വേദികളിൽ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും. 117.5 പവൻ മതിക്കുന്ന സ്വർണ്ണക്കപ്പിന്റെ പുതിയ അവകാശികൾ ആരെന്നറിയാനുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് കലാകേരളം. ആതിഥേയരായ കോഴിക്കോടിനാണ് കണക്കുകളിൽ മുൻതൂക്കമെങ്കിലും, പാലക്കാടും, തിരുവനന്തപുരവും കണ്ണൂരുമൊക്കെ കനത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. കോവിഡ് തീർത്ത അനിശ്ചിതത്വം കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കലോത്സവം അരങ്ങേറിയിരുന്നില്ല.

എട്ടാം തവണയാണ് കലോത്സവത്തിന്റെ ആതിഥേയരാവാനുള്ള അവസരം സാമൂതിരിയുടെ നാടിനെ തേടി എത്തുന്നത്. 24 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ, പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് കണക്കുകൾ. അറബിക്, സംസ്‌കൃതം കലോത്സവങ്ങൾ അടക്കം, 239 ഇനങ്ങളിലാണ് ഇക്കുറി മത്സരം. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാൻ മുപ്പതോളം കലോത്സവ വണ്ടികൾ നിരത്തിലിറങ്ങുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. നഗരത്തിൽ ഒരുലക്ഷത്തോളം പേർ ദിനംപ്രതി അധികമായെത്തുമെന്നത് കണക്കിലെടുത്ത്, ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരഫലമറിയാൻ മൊബൈൽ ആപ്പ് ഒരുക്കിയിട്ടുണ്ട്. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമാണ് മുഖ്യ വേദി. പത്ത് കിലോമീറ്റർ ചുറ്റളവിലായി തയ്യാറാക്കിയ വേദികൾക്ക്, മലയാളസാഹിത്യത്തിലെ വിവിധകൃതികളിലെ സ്ഥലപ്പേരുകൾ ഉപയോഗിച്ചാണ് നാമം നൽകിയിട്ടുള്ളത്. ഉദ്ഘാടനദിവസമായ നാളെ, രാവിലെ 11 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിലും, തുടർന്നുള്ള ദിവസങ്ങളിൽ ഒൻപത് മണിക്ക് തന്നെ കലയുടെ കേളികൊട്ടുയരും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...