കഥകളിപോലുള്ള പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0
265

തിരുവനന്തപുരം : കഥകളിയും കൂടിയാട്ടവും സംരക്ഷിക്കേണ്ടതും കൂടുതൽ. ജനകീയമാക്കേണ്ടതുമായ കലാരൂപങ്ങളായതിനാൽ. ഇത്തരം പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ഭാരത് ഭവനിൽ സംഘടിപ്പിച്ച പ്രശസ്ത കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. ടൂറിസം മന്ത്രി കൂടിയായതിനാൽ കഥകളിയെ അന്താരാഷ്ട്ര തലത്തിലൊക്കെ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളിൽ കഥകളിയുടെ പുരോഗതിക്കും നവോത്ഥാനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചയാളാണ് വെള്ളായണി നാരായണൻ നായർ. മതപരമായ അതിർവരമ്പുകളെ അതിലംഘിച്ചു ശ്രീയേശുജനനം എന്നൊരു ആട്ടക്കഥ അദ്ദേഹം എഴുതി. വർണ്ണവെറിയും ജന്മിത്തവും തുടച്ചു നീക്കാനുള്ള ചിന്ത സമൂഹത്തിൽ വളർത്തുന്ന നന്ദനാർ ചരിതം ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. കളത്തിന്റെ നേതൃത്വത്തിൽ. ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരിയും കളം മേധാവിയുമായ കല സാവിത്രി ആദ്ധ്യക്ഷം വഹിച്ചു. ഭരത് ഭവൻ മെമ്പർ സെക്രട്ടറിയും സംവിധായകനുമായ പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ചെണ്ട കലാകാരൻ മാർഗ്ഗി വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളായ പി.ജെ ഉണ്ണികൃഷ്ണനെയും ശശി സിതാരയേയും കളത്തിന്റെയും ഭാരത് ഭവന്റെയും ഉപഹാരം നൽകി മന്ത്രി ആദരിച്ചു. കഥാകൃത്തുക്കളായ സലിൻ മാങ്കുഴി, വിനു എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ ഡോ. ഏറ്റുമാനൂർ പി.കണ്ണൻ കഥകളിയിലെ ആസ്വാദനപ്രതിസന്ധി എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണവും ചൊല്ലിയാട്ടവും നിർവ്വഹിച്ചു. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററി “ശിവം” പ്രദർശനവും സി.അനൂപിന്റെ കഥാ-നേരം പരിപാടിയും നടുന്നു. തുടർന്ന് നടന പ്രതിഭ കോട്ടക്കൽ ദേവദാസിന്റെ ബകവധം കഥകളി അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here