HomeNEWSമൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി 'ഇന്ത്യൻ ട്രൂത്ത്'

മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി ‘ഇന്ത്യൻ ട്രൂത്ത്’

Published on

spot_imgspot_img

ഇന്ത്യൻ ട്രൂത്തിൻറെ ഇരുപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘മനുഷ്യനും പരിസരവും’ എന്ന വിഷയം ആധാരമാക്കിയുള്ള ചിത്രങ്ങൾക്കാണ് അവാര്‍ഡ് നല്‍കുക. ഏത് മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിന് അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം. മത്സരത്തിൽ, ഇന്ത്യൻ ട്രൂത്ത് സ്ഥാപനത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കരുത്. മൊബൈലിൽ പകർത്തിയ ഫോട്ടോകൾ മെയ് 25 വരെ സമർപ്പിക്കാവുന്നതാണ്. ഫോട്ടോക്ക് ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്. ആശയം ഉൾക്കൊള്ളുന്നതെങ്കിൽ സെൽഫിയും മത്സരത്തിന് അയക്കാം. സ്വന്തമായി പകർത്തിയ JPEG ഫോർമാറ്റിൽ ഉള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. കോപ്പി റൈറ്റ് പരിധിയിൽ വരുന്ന ചിത്രങ്ങളോ, ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചിത്രങ്ങളോ മത്സരത്തിന് അയക്കരുത്.
ഏതെങ്കിലും സ്ഥാപനങ്ങളെ അവമതിക്കുന്നതോ, മത-രാഷ്ട്രീയ ഭരണഘടന സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നതോ സഭ്യമല്ലാത്തതോ ആയ ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കില്ല. മത്സരത്തിനായി ഒരാൾക്ക് പരമാവധി രണ്ട്‌ ചിത്രങ്ങൾ വരെ അയക്കാം. ജഡ്ജിംഗ് പാനൽ ആവശ്യപ്പെട്ടാൽ മത്സരത്തിന് അയച്ച ചിത്രങ്ങളുടെ EXIF ഡാറ്റ നൽകാൻ മത്സരാർത്ഥി ബാധ്യസ്ഥനാണ്. 2022 ഏപ്രിൽ 21ന് ശേഷം പകർത്തിയതും മുൻപ്‌ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ ചിത്രങ്ങളാണ്‌ മത്സരത്തിനു പരിഗണിക്കുന്നത്‌. ഇതിനുമുമ്പ് മറ്റ് ഫോട്ടോഗ്രാഫി മത്സരങ്ങളിൽ സമ്മാനം ലഭിച്ച ചിത്രങ്ങൾ വീണ്ടും പരിഗണിക്കില്ല.

അയക്കുന്ന ചിത്രത്തിനൊപ്പം, ഉപയോഗിച്ച മൊബൈൽ ഫോൺ മോഡൽ, മത്സരാർത്ഥിയുടെ പേര്‌ , മേൽവിലാസം എന്നീ വിവരങ്ങൾ കൂടി നൽകണം. ക്രോപ്പ്, ബോർഡർ പോലെ പരിമിതമായ എഡിറ്റിംഗ് അനുവദനീയമാണ്. എന്നാൽ ഫിൽറ്റർ, കളർ ഷെയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാട്ടർ മാർക്കോ മത്സരാർത്ഥിയുടെ പേരോ ചിത്രത്തിലെ ഒരു ഭാഗത്തും ഉൾപ്പെടുത്താൻ പാടില്ല. മത്സരത്തിന്റെ ഘടന, നിയമങ്ങൾ തുടങ്ങിയവ മാറ്റുവാൻ ഇന്ത്യൻ ട്രൂത്തിന് പൂർണമായ അധികാരമുണ്ടായിരിക്കും. ഫലപ്രഖ്യാപനവും മികച്ച ചിത്രങ്ങളും ഇന്ത്യൻ ട്രൂത്ത് വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിന് സ്വർണ്ണ നാണയവും, ശില്പവും അടങ്ങിയതാണ് അവാർഡ്. കൂടാതെ, പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോക്കും പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും ശില്പവും നല്‍കും. indiantruthnews@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫോട്ടോയും വിവരങ്ങളും അയക്കേണ്ടതാണ്. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്‌. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത്‌ മത്സരത്തിന്‌ പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്. മെയ് 25 ന് വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി ഇമെയില്‍ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 7907723145
വാട്സ്ആപ്പ് നമ്പർ: 9495760315


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല


spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...