ചന്ദ്രയാൻ – 2 ഭ്രമണപഥത്തിൽ

0
185

തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചാന്ദ്രയാൻ- 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ‌് സെന്ററിൽനിന്ന് പകൽ 2.43-നാണ‌് വിക്ഷേപണം ചെയ്തത്. ചന്ദ്രയാൻ -2 വഹിച്ചുയരുന്ന ജിഎസ്എൽവി മാർക്ക് 3, പേടകത്തെ 16 മിനിറ്റിനകം ഭൂമിക്കുമുകളിലെ താൽക്കാലിക ഭ്രമണപഥത്തിലെത്തിക്കും. പടിപടിയായി ഭ്രമണപഥം ഉയർത്തും. ഈ മാസം അവസാനത്തോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് തൊടുത്തുവിടും. വിക്ഷേപണം വൈകിയതിനാൽ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ആഗസ‌്ത‌് അവസാനം ചാന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബർ ആദ്യം ഭ്രമണപഥം നൂറുകിലോമീറ്ററാക്കി താഴ്ത്തും. അതായത‌്, ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകും. തുടർന്ന് പേടകത്തിൽനിന്ന് ലാൻഡർ (വിക്രം) വേർപെടും. സ്വയം നിയന്ത്രിത സംവിധാനങ്ങൾ ഉപയോഗിച്ച്‌ ചന്ദ്രനെ വലംവയ്ക്കുന്ന ലാൻഡർ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങേണ്ട സ്ഥലം സ്വയം നിശ്ചയിക്കും. മുൻകൂട്ടി നിശ്ചയിച്ച ഈ മേഖലയുടെ ചിത്രങ്ങളും ഘടന സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചശേഷമാകും ലാൻഡിങ‌് കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. സെപ്തംബർ ഏഴിന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡ‌് ചെയ്യും

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിരവധി ആളുകളാണ് വിക്ഷേപണം കാണാനെത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഓൺലൈൻ റജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ റജിസ്ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറി നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here