Homeസാഹിത്യം
സാഹിത്യം
ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്
വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് വിമീഷ് മണിയൂർ അർഹനായി. 'ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി' എന്ന കവിതാ...
പൂർണവിരാമം
കവിത ജി ഭാസ്കരൻഒടുവിൽ അവസാന ശ്വാസത്തിന്റെ
ഈർപ്പവും ഇറങ്ങിപ്പോവുന്നു.
നേർരേഖ വരയ്ക്കപ്പെടുന്നു.
പെറ്റവൾ കൈയ്യിൽ
മുറുക്കിപ്പിടിക്കുന്നു,
പതിവില്ലാതച്ഛൻ
നെറുകയിൽ ചുംബിക്കുന്നു.
പറയാതെ പോയ വാക്കുകൾ
നാവിനും തൊണ്ടയ്ക്കുമിടയിൽ
മരവിച്ചങ്ങനെ..
കേൾക്കാൻ കൊതിച്ച കാതുകൾ
ഒന്നു തൊടാൻ, ചുംബിക്കാൻ
അവകാശമില്ലാതെ
ആൾക്കൂട്ടത്തിൽ, നീർക്കുമിള പോലെ.
ഇനിയെത്ര പ്രഭാതങ്ങൾ, സന്ധ്യകൾ
മഴ,വെയിൽ
വഴികൾ, മുഖങ്ങൾ..
എല്ലാ കയറിചെല്ലലും അവസാനിക്കുന്നു.
ഇറക്കിവിടലിന്റെ കാലമെത്തുന്നു.
കണ്ണീരു...
ചിലർ
അനു അശ്വിന്‍ചിലരുണ്ട്,
ഇത് എന്താ ചിലരിങ്ങനെ എന്ന്
തോന്നിപ്പിക്കുന്ന ചിലർ...ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന
ചിന്തിക്കുമ്പോൾ ചിന്തകളെ
ചിതൽ പോലെ കാർന്ന് തിന്നുന്ന
ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി
ചികയുന്ന ചിലർ...ഈ ചിലരെ അങ്ങനെ
എപ്പോഴും കാണാൻ കിട്ടണമെന്നില്ല.
കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല.
മിണ്ടിയാലും പഴയ ബന്ധം
പുതുക്കാൻ...
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറുകഥാ ശില്പശാല
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി ഓഗസ്റ്റ് 10, 11 തീയതികളില്‍ ചെറുകഥ ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രൊഫഷനല്‍ ഉള്‍പ്പെടെയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് കഥയെഴുത്തുകര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാനാവുക. പ്രശസ്തരായ എഴുത്തുകാര്‍...
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്,...
ബോധോദയം
വിഷ്ണു ഷീല
ബോധി വൃക്ഷമില്ല
വനനശീകരണം.
ബോധോദയത്തിനായി അലഞ്ഞ
പുതിയ തലമുറയിലെ ഒരു ബുദ്ധൻ
ഒടുവിൽ
ആമസോണിൽ എത്തി.
വെളിച്ചം കടക്കാത്ത ആമസോണിന്റെ
ഇരുണ്ട അഗാധതയിൽ
സംസാരിക്കുന്ന പൂക്കളേയും
പക്ഷികളേയും, മൃഗങ്ങളേയും കണ്ടു.
സംസാരിക്കാൻ മറന്ന മനുഷ്യരുടെ
അടയാളങ്ങളും കണ്ടു.
ഒടുവിൽ
ഒരു ബോധി വൃക്ഷം ഓർഡർ ചെയ്തവൻ
തപസ്സു തുടങ്ങി.
രാപ്പകലില്ലാതെ ലൈവ് പാടുന്ന
മെഡിറ്റേഷൻ...
പെണ്മരം
അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ
പെൺകുട്ടികൾ പിറന്നു.
നരച്ചു തുടങ്ങിയ ഉടുപ്പുകളും
പാൽ വറ്റിയ മുലകളും
ചുവരിൽ ഉണങ്ങിതീർന്നു.
പിന്നീടവ കൂട്ടമായി മരിച്ചു വീണു.
ശേഷിച്ചവയെ
ആരൊക്കെയോ തീയിട്ടു.
പിന്നെ
മരിച്ചെന്നു കള്ളം പറഞ്ഞു.
മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു.
പിന്നെയും കാലം കടന്നു പോയി
കുഴിമാടത്തിൽ ഒരു മുള...
ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി
സജീര്‍. എസ്. ആര്‍. പിമലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് 'ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി'നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ...
മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് തന്നെ മാതൃഭൂമിയിലെ അന്നത്തെ പ്രമുഖരുമായി ഏറെ അടുപ്പിച്ചത് അച്ഛനാണെന്നു ശശി തരൂര്‍ പറഞ്ഞു. അങ്ങനെ ചെറുപ്പത്തില്‍ എം.ടി. വാസുദേവന്‍നായരെക്കണ്ടു...
മരിച്ചവർ തിരിച്ചുവരുമ്പോൾ
ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില അഭിപ്രായങ്ങൾ ആരായും.
അപ്പോൾ
നിങ്ങൾ പറഞ്ഞതൊന്നും
വന്നയാൾ
കേട്ടില്ലല്ലോ എന്ന്
കൂടുതൽ ജാള്യതപ്പെടും.
വന്നിരിക്കുന്നതെന്തിനാണെന്ന്
വന്നയാൾ പറഞ്ഞറിയുമ്പോൾ
നിങ്ങൾ
എന്തൊരു ദുരന്തമാണെന്ന തോന്നൽ
നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ,
അപ്പോൾ...


