Homeസാഹിത്യം
സാഹിത്യം
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പേരില്‍ ജന്മനാട് നല്‍കിവരുന്ന പരമോന്നത ബഹുമതിയായ ബഷീര്‍ ബാല്യകാല സഖി പുരസ്കാരത്തിന് പ്രശസ്തകവിയും ഗാന രചയിതാവും മുന്‍ചീഫ് സെക്രട്ടറിയും, മലയാള...
രണ്ടു കവിതകള്‍
ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍
ശങ്കരേട്ടനാണ് ആദ്യം കണ്ടത്...
നിയമസഭയുടെ പ്രധാന കവാടത്തില്‍
വെള്ളപുതച്ചൊരു രൂപം-
മിന്നായംപോലെ,
ഖജനാവിനടുത്ത് പാറാവുകാരനും
കണ്ടത്രെ...!
ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍,
അമ്പലനടയില്‍
ആക്രോശിച്ചിട്ടിറങ്ങിപ്പോയ-
കണ്ണട വച്ച മൊട്ടത്തലയനെ
രാമന്‍നമ്പൂതിരിയും വിസ്തരിച്ചു...
കോടതി വരാന്തയിലൊക്കെ കാര്‍ക്കിച്ചു-
തുപ്പി വച്ചിടുണ്ട്..
രക്തസാക്ഷി മണ്ടപത്തില്‍ -
ചെമ്പരത്തി കൊണ്ടര്‍ച്ചന ചെയ്തു
പരിഹസ്സിച്ചതായും കണ്ടു ..
ഒറ്റമുണ്ട്,
ഊന്നുവടി,
മൊട്ടത്തല,
കണ്ണട..
മണംപിടിച്ചു...
സിംഗോണിയ സിംഗോണിന്റെ ‘Ascetic Cultivation’ എന്ന കവിതയുടെ വിവർത്തനം.
വിവർത്തകൻ : സനൽ ഹരിദാസ്
സന്യാസ പരിശീലനം
എന്റെ സ്വീകരണമുറിയിലേത്
സംഗീതത്തിന്റെ അഭാവമായിരിക്കാം
അല്ലെങ്കിൽ ഞാൻ കുടി നിർത്തിയ
വീഞ്ഞിന്റേതുമാകാം.തന്റെ മുത്തശ്ശിയുടെ കൈകളിൽ
എന്റെ മകനാകാമത്.
അല്ലെങ്കിൽ വിദൂരമായ ഗ്രാമപ്രദേശത്തെ നായയുമാകാംഇന്നീ രാത്രിയിൽ വീർപ്പുമുട്ടിക്കുന്ന
മദം എന്റെ നെഞ്ചിൽ വിടർത്തുന്നത് എന്താണ്.വിധിയുടെ പ്രവർത്തനത്തിന്
തടസ്സമാകാതിരിക്കാൻ
ഞാൻ ടെലിഫോൺ...
KLF സന്ദേശവുമായി പാട്ടുവണ്ടി പര്യടനം
കോഴിക്കോട് : ഡി.സി കിഴക്കെമുറി ഫൗണ്ടേഷൻ ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സന്ദേശവുമായി പാട്ടുവണ്ടി...
കവിതക്കൂട്ട്
അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്,
ഇടികുടുങ്ങുന്നൊരു മഴയത്ത്
കവുങ്ങുപാള കുടയാക്കി
നിനക്കൊപ്പം
തോണിപ്പടിയിലെ
വിറത്തണുപ്പിലിരുന്ന-
ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത്
നിലാസാധകത്തിനു വെച്ച്, മുറ്റത്ത്,
നിന്റെ മടിയിൽ കിടന്ന്
കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു
കാതോർത്തതുംതടം കോരലും
തളിച്ചുനനയുമൊക്കെ കഴിഞ്ഞ്
കിണറ്റിൻകരയിലെത്തുന്ന
നിന്റെ വിയർപ്പിൽ
വാഴച്ചുണ്ടിന്റെ മണമുതിരുന്നതും
വയണപ്പൂവിട്ട കാച്ചെണ്ണ തേച്ച് നീ
വയൽക്കുളത്തിലേക്ക് നടക്കുന്നതും
തേവരെ തൊഴുതുരിയാടിയെത്തുന്ന
നിന്റെ ഭസ്മക്കുറിച്ചേലുംവളപ്പിലെ
മുണ്ടവരിക്കയടർത്താറായെന്ന്
തൊട്ടോർമ്മിപ്പിച്ചതും,
അടുപ്പിൽ തിള വന്ന്
പാകം നോക്കുമ്പോൾ
ഇലയിട്ട്...
കടലിന്റെ ചില പരി(ത)സ്ഥിതികൾ
ജുനൈദ് അബൂബക്കര്‍
വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ
ചില ജലസസ്യങ്ങൾ,
കാലുകൾ മാത്രമില്ലാത്ത
കുറച്ചധികം പച്ചത്തവളകൾ,
ചെളികുഴഞ്ഞ് തിളക്കം പോയ
മണൽത്തരികൾ,
അകം തെളിഞ്ഞ് കാണാവുന്ന
പേരറിയാത്തൊരു മത്സ്യം,
മുള്ളുകളില്ലാത്തത്,
ചാകാറായൊരു പുഴയോടൊത്ത്
കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ,
കടൽക്കാക്കകൾ തിന്നാൽ,
ഭൂമിയിൽ ഒരു തെളിവു പോലും
ബാക്കിവയ്ക്കാൻ കഴിയാത്ത
ഇവറ്റകൾ എന്തിനാണിവിടെ
അടിഞ്ഞു കൂടുന്നത് ? ‘
എന്നൊക്കെ...
ഞാൻ സാധുവായതങ്ങനെയാണ്
അജീഷ് മാത്യു കറുകയിൽ സാധുവായ മനുഷ്യനെ അസാധുവാക്കുന്ന യന്ത്രവുമായാണ്
അപ്പൻ അന്നു രാത്രിയിൽ വീട്ടിലെത്തിയത്.
ഞങ്ങൾ കുട്ടികൾ അത്ഭുതം കൂറി !
സാധുവായ മനുഷ്യരെ എങ്ങനെ അസാധുവാക്കാം
നീയല്ല എന്റെയപ്പൻ, ഞാനാണ് നിന്റെ അപ്പൻ
കുട്ടികളുടെ സംശയത്തെ...
വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും
ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ
ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന്
പറഞ്ഞു തന്നത് വിനോദനാണ്,
എങ്കിലും അവന് ഇവിടം അറിയാമെന്ന്
നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ്
എന്റെ ബൈക്കും കൊണ്ട് അവന്റെ
അനേകം കാമുകിമാരിൽ ആരെയോ
കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത
ഇളം നീല സാരിയിലെ
വെളുത്ത...
അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ
(ലേഖനം)ഷാഫി വേളം'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...
കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. രാവിലെ 6.20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2019ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം,...


