യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന മരണനിരക്കിന് കാരണം കോവിഡ് വാക്‌സിനേഷനല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും
സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ട്. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും പഠനം അടിവരയിടുന്നു.
2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അറിയപ്പെടാത്ത രോഗങ്ങള്‍ ബാധിച്ച് മരിച്ച 18നു 45നും ഇടയില്‍ പ്രായമമുള്ളവരിലാണ് പഠനം നടത്തിയത്. ഇത്തരത്തിലുള്ള 729 കേസുകള്‍ സംഘം പഠനത്തിനുവിധേയമാക്കി. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.
കുടുംബ പാരമ്പര്യം, ലഹരി ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിലുള്ള അമിത മദ്യപാനം, മരണത്തിന് 48 മണിക്കൂറിനുള്ളിലുള്ള കഠിനമായ കായികാധ്വാനം തുടങ്ങിയ ഘടകങ്ങളാണ് പെട്ടെന്നുള്ള മരണകാരണങ്ങളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നേരത്തെ തന്നെ ഐസിഎംആര്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ വിവരിച്ചിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ കഠിനമായി കായികാധ്വാനം ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ മരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിനു റിപ്പോര്‍ട്ട് ചെയ്ത തുടര്‍ മരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല