രാഷ്ട്രീയ സംഭവ വികാസങ്ങൾ കൊണ്ടും രാഷ്ട്രീയപ്രബുദ്ധത കൊണ്ടും കേരളത്തിൽ അടയാളപ്പെടുത്തിയ പ്രദേശമാണ് നാദാപുരം. പ്രശസ്തരായ ഒട്ടനവധി രാഷ്ട്രീയനേതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും പിറവി കൊടുത്തതാണ് നാദാപുരത്തിന്റെ മണ്ണ് .അവിടെ നിന്നും വരും കാലങ്ങൾ അടയാളപ്പെടുത്താൻ പുതിയൊരു പ്രതീക്ഷയാവുകയാണ് ഫർസീൻ അലി എന്ന വിദ്യാർത്ഥി. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും എന്ന പ്രമേയത്തിൽ കോമൺവെൽത്ത് സംഘടിപ്പിച്ച കോമൺവെൽത് യൂത്ത് ഡയലോഗ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ശ്രദ്ധേയമായ പ്രസംഗം കാഴ്ച വെച്ചാണ് ഫർസീൻ അലി നാടിനാകെ അഭിമാനമായത്.
ഈ കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ നാലു വരെ മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ചാണ് കോമൺവെൽത്ത് യുവജനസമ്മേളനം നടന്നത്. ആകെയുള്ള അന്പത്തിമൂന്നോളം രാജ്യങ്ങളിൽ നിന്നായി ഏറ്റവും കഴിവ് കഴിവ് തെളിയിച്ച 59 വിദ്യാർത്ഥികളിൽ ഒരാളായാണ് കോമൺവെൽത്തിൽ നാടിൻറെ ശബ്ദമായത് എന്നത് ഫർസീൻറെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
വിദ്യാഭ്യാസകാലത്ത് തന്നെ സാമൂഹ്യരംഗങ്ങളിൽ ഫർസീൻ കൃത്യമായി ഇടപെടലുകൾ നടത്തിയിരുന്നു. ഉയരങ്ങൾ സ്വപ്‍നംകാണുന്ന ഏതൊരു വിദ്യാർത്ഥിക്കും മാതൃകയാവുന്ന ഈ ഇരുപത്തിരണ്ടുകാരൻ ഇപ്പോൾ ഇന്ത്യയിലെ പ്രശസ്തമായ ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്.
നാദാപുരം തളീക്കര പുത്തൻ വീട്ടിൽ കുഞ്ഞമ്മദ്ന്റെയും സാബിറയുടെയും മകനാണ്.