മാക്സിം ഗോർക്കിയുടെ “അമ്മ”

0
2066

 

രഘു കെ വണ്ടൂർ

അമേരിക്കയിലെ ചിക്കാഗോ തെരുവീഥികളുടെ ഓരം ചാരിനിന്നിരുന്ന, ഹേയ് മാർക്കറ്റില്‍ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ നേർക്ക്, പോലീസ് നടത്തിയ നരനായാട്ടിലും വെടിവെയ്പ്പിലും ആയിരങ്ങള്‍ രക്തസാക്ഷികളായി….1886 ൽ ഹേമാർക്കറ്റില്‍ നടമാടിയ ഈ കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു.
1902 ല്‍ ഒരു മെയ്‌ദിനസ്മരണയില്‍ ഉയിര്‍കൊണ്ട റാലിയും, തുടര്‍ന്ന് വന്നുചേര്‍ന്ന വിചാരണയും റഷ്യയെ പ്രകന്പനം കൊള്ളിച്ചിരുന്നു. ആ ദിനങ്ങളുടെ ഊര്‍ജ്ജത്തെ ഉള്‍ക്കൊണ്ട്, മാക്സിം ഗോര്‍ക്കി എന്ന അതുല്യ രചിതാവ് വരച്ചുതന്ന അമൂല്യ സത്താണ് “അമ്മ” എന്ന നോവല്‍…..
വിശ്വസാഹിത്യത്തിന്റെ മഹാപ്രതിഭകളില്‍ ഒരുവനും,‬റഷ്യന്‍ വിപ്ലവത്തിന്‍റെ ബീജ വാഹകനും , സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു, മാക്സിം ഗോർക്കി ,എന്നറിയപ്പെടുന്ന അലക്സി മാക്സിമോവിച്ച് പെഷ്കോവ് ഒഴുകുന്ന വെള്ളത്തിന്‍റെ അളവുകോലനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ നദിയായ, വോള്‍ഗാ നദിയുടെ തീരത്ത്, ഒരു തൊഴിലാളി കുടുംബത്തിൽ 1868 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം. അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി , അനാഥത്വമറിഞ്ഞു വളർന്നപ്പോൾ, അക്ഷരങ്ങളുടെ സഹജമായ ഒഴുക്കും, അളവറ്റതായി.
കപ്പലിലെ തൂപ്പുകാരനും ചുമട്ടുക്കാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.. വിശ്രമത്തിനായ് വന്നു ചേരുന്ന രാത്രിയുടെ തണല്‍ പറ്റി, റഷ്യന്‍ സാഹിത്യത്തിന്‍റെ പിതാവായ .അലക്സാണ്ടര്‍ പുഷ്ക്കിനെ മനപ്പാഠമാക്കിയാണ്,ഗോര്‍ക്കി മാനവികതയുടെ പടവുകള്‍ കയറിവന്നത്.
ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗോര്‍ക്കിയുടെ ,ആദ്യനോവൽ പുറത്തു വരുന്നത് , മുപ്പത്തൊന്നാം വയസ്സിലാണ്, അതിന്‍റെ പേര് ” ഫോമോ ഗോർദയേവ് “. സഖാവ് ലെനിന്‍റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി , 1906 ല്‍ അമേരിക്ക സന്ദര്‍ശിച്ച സന്ദര്‍ഭത്തിലാണ് വിശ്വപ്രസിദ്ധമായ “അമ്മ” എന്ന കൃതി രചിക്കുന്നത്,
ഓര്‍മ്മകളുടെ നന്മകളില്‍ , ഈ പുസ്തകത്തിന് ഒരിടം കൊടുക്കാതെ കടന്നുപോയാല്‍ , നടന്നു പോകുന്ന വഴികളില്‍ വെളിച്ചം കുറവായിരിക്കും…
മകന്‍റെ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ശരിക്കും വിപ്ലവകാരിയായി മാറുന്ന ഒരമ്മയെ നമുക്ക്, ഇവിടെ കാണാം. മകന്‍റെ വാക്കുകൾ അച്ചടിച്ച ലഘുരേഖ രഹസ്യമായി വിതരണം ചെയ്യുന്ന അമ്മയുടെ വാക്കുള്‍ നോക്കുക:
“ഞാൻ എത്ര സന്തുഷ്ടയാണ്!
എന്‍റെ മകന്‍റെ വാക്കുകൾ –
എന്‍റെ സ്വന്തം മാംസത്തിന്‍റെയും രക്തത്തിന്‍റെയും ഭാഗമായ മകന്‍റെ വാക്കുകൾ –
ഞാൻതന്നെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുക! എന്‍റെ സ്വന്തം ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണ്”…….
മകന്‍റെ ലഘുലേഖകളുമായി യാത്ര ചെയ്യുന്ന അമ്മയെ പോലിസ് പിന്തുടരുന്പോൾ, ലഘുലേഖകൾ‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ അവര്‍ തുനിഞ്ഞില്ല. തന്‍റെ മകന് അപമാനമായാലോയെന്ന് അവര്‍ കരുതിയിട്ടുണ്ടാകും.പോലീസ്സിന്റെ രൂക്ഷമായ മർദ്ദനത്തിൽ ആ അമ്മ മരിച്ചുവീഴുമെന്ന സൂചനയിലാണ് ഈ ബൃഹത് നോവൽ അവസാനിക്കുന്നത്.
ഇങ്ങനെ ഇങ്ങനെ ആയിരമായിരം ആളുകള്‍, ലോകം മൊത്തം ഒഴുക്കിയ ചോരയില്‍ നിന്നുംപടുത്തുയര്‍ത്തിയതാണ് മഹാഭൂരിപക്ഷത്തിന്‍റെയും സ്വാതന്ത്ര്യം.
മറക്കരുത് അതൊരിക്കലും , ലോകത്തെവിടെയെങ്കിലും, ഏതെങ്കിലും ഒരു ജാതിയുടെയോ ,മതത്തിൻറെയോ , ഒർമ്മക്കുറിപ്പുകളുടെ താളുകളിൽ കാണാൻ കഴിയുകയില്ലെന്നതും ഓർക്കാൻ മറക്കരുത്
അവനവന് , സുഖവും സൗകര്യങ്ങളും സ്വർഗ്ഗവും കിട്ടാൻ വേണ്ടി മാത്രം ജീവിക്കുന്ന ജന്മങ്ങള്‍ക്ക് , അത്തരം യാത്രയുടെ പൊരുള്‍ മനസ്സിലാകുന്നില്ലായെന്നതാണ്
 കാലം നല്കുന്ന പാഠങ്ങള്‍ , എങ്കിലും ഒരു ചെറിയ ശതമാനത്തിന്‍റെ ഹൃദയത്തിനു വെളിച്ചമാകാന്‍ , ആ യാത്രകൾക്കു കഴിയുന്നു എന്നുള്ളത്, ഒരാശ്വാസം തന്നെ.
വായനയുടെ ലോകത്ത് കടന്നു വരുന്നവരെങ്കിലും ഗോര്‍ക്കിയുടെ അമ്മയെ കാണാതെ കടന്നു പോകരുത്.
1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി. റഷ്യൻ വിപ്ലവാനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു. ബർലിനില്‍.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here