Homeചെറുതല്ലാത്ത ഷോട്ടുകൾപ്രണയമെഴുതും 'ഉയിരി'ടങ്ങള്‍

പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

Published on

spot_imgspot_img

നിധിന്‍ വി.എന്‍.

എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍ വിരളമായിരിക്കും.

ഗോപാലരത്നം സുബ്രഹ്മണ്യം എന്ന മണിരത്നത്തെ പലരും വിശേഷിപ്പിക്കാറ് പ്രണയമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലാത്ത സംവിധായകനെന്നാണ്. അത്രമേല്‍ മനോഹരമായി പ്രണയത്തെയവതരിപ്പിച്ച മറ്റൊരു സംവിധായകനുണ്ടോ എന്ന കാര്യം സംശയമാണ്. 36 വര്‍ഷത്തെ തന്റെ കരിയര്‍ കൊണ്ട് പ്രതീക്ഷ വറ്റാത്തൊരു ബിംബമായി മാറുകയായിരുന്നു മണിരത്നം. പറയുന്നകഥകള്‍ വ്യത്യസ്തമായിരിക്കുമ്പോഴും പ്രണയത്തെ മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. 1983-ല്‍ പുറത്തിറങ്ങിയ ‘പല്ലവി അനുപല്ലവി’യിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. സംഗീതത്തിന്റെയും പ്രണയത്തിന്റെയും പിന്‍ബലത്തില്‍ പലജീവിതങ്ങള്‍ നിറച്ചു കഥ പറഞ്ഞ്, ആസ്വാദക മനംകവര്‍ന്ന സംവിധായകനാണ് അദ്ദേഹം.

മണിരത്നത്തിനുള്ള ട്രിബ്യൂട്ട് എന്ന നിലയില്‍ പ്രവീണ്‍ പിസി ഒരുക്കിയ ചിത്രമാണ് ഉയിര്‍. പ്രണയം തന്നെയാണ് ഇവിടെയും വിഷയം. തന്റെ സമുദായത്തിന്റെ ഉന്നമനം സ്വപ്നം കാണുന്ന, അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ശെല്‍വത്തെയാണ് ചിത്രം കാട്ടിത്തരുന്നത്. ശെല്‍വമായി എത്തുന്നത് സംവിധായകനായ പ്രവീണ്‍ തന്നയാണ്.

ശെല്‍വം എന്ന് കഥാപാത്രത്തിന് പേരിടുമ്പോള്‍ പ്രവീണ്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ പ്രകാശ് രാജ് തകര്‍ത്തഭിനയിച്ച ശെല്‍വം എന്ന കഥാപാത്രത്തെ അത്രവേഗമൊന്നും മറക്കാന്‍ ആര്‍ക്കും കഴിയില്ല. ആ കാര്യം പ്രവീണിനും  അറിയാവുന്നത് തന്നെയാണ്. രണ്ട് കഥകളിലും ശെല്‍വമായി എത്തുന്നവര്‍ അവരുടെ സമുദായത്തിന്റെയോ/ നാടിന്റെയോ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്നു എന്നത് യാദൃശികമല്ല. കാര്യങ്ങള്‍ ഈ വിധം ആകയാല്‍ ചില കൂട്ടിവായനകള്‍ സാധ്യമാണ്.  എന്നിരുന്നാലും മണിരത്നത്തിന്റെ ശെല്‍വത്തിന്റെ നിഴലിലൊതുങ്ങാതെ മറ്റൊന്നായി നിലനില്ക്കാന്‍ പ്രവീണിന്റെ ശെല്‍വത്തിന് കഴിയുന്നുണ്ട്.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം, സിനിമ സ്വപ്നം കാണുന്നവരുടെ അതിലേക്കുള്ള മാര്‍ഗ്ഗമാണ്. ദ്വിഭാഷാസങ്കരമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് ഷൊര്‍ണൂരാണ്. പിന്നെ എടുത്ത് പറയേണ്ടത് മനോഹരമായ ദൃശ്യങ്ങളൊരുക്കിയ അനൂപ് വാലത്തിന്റെ ക്യാമറയാണ്. എഡിറ്റിംഗ് ജോഫി പാലയൂര്‍. സംഗീതം ജാബി ബാപ്പു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...