Homeകേരളംതലസ്ഥാന നഗരിയില്‍ ‘വസന്തോത്സവം’ ഒരുങ്ങുന്നു

തലസ്ഥാന നഗരിയില്‍ ‘വസന്തോത്സവം’ ഒരുങ്ങുന്നു

Published on

spot_imgspot_img

തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുൻവശം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

വസന്തോത്സവത്തോടനുബന്ധിച്ച് പ്രിന്റ്, വിഷ്വൽ, റേഡിയോ അവാർഡുകൾ ഈ വർഷം മുതൽ ഏർപ്പെടുത്തി. പ്രിന്റ് മീഡിയയിൽ മികച്ച റിപ്പോർട്ടർ, ടെലിവിഷൻ മികച്ച റിപ്പോർട്ടർ, മികച്ച റേഡിയോ പരിപാടി എന്നിവർക്കാണ് അവാർഡ്. സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

കഴിഞ്ഞ ജനുവരിയിൽ ലോക കേരള സഭയോടനുബന്ധിച്ച് നടന്ന വസന്തോത്സവം ജനശ്രദ്ധ ആകർഷിച്ച മേളയായിരുന്നതിനാൽ തുടർന്നുള്ള വർഷങ്ങളിലും വസന്തോത്സവം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.  പൂർണ്ണമായും സ്‌പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വർഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പ് പൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചായിരിക്കും.  ടിക്കറ്റ് വിൽപനയിലൂടെ ലഭിയ്ക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടിക്കറ്റുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴി ജനുവരി ഒൻപതു മുതൽ ലഭിക്കും.  കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ജനുവരി 11 മതൽ 20 വരെ പ്രവർത്തിക്കും.രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് മേളയിലേയ്ക്കുള്ള പ്രവേശനം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സി.സി.റ്റി.വി ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കും.
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...