Homeനൃത്തംശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്

ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്

Published on

spot_imgspot_img

കോഴിക്കോട് പന്തീരാങ്കാവില്‍ ശ്രീ മൂകാംബിക കലാകേന്ദ്രം നാലാം വർഷത്തിലേക്ക്. കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വന്‍ പിന്തുണയാണ് ഈ കലാലയത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ കേരള സംഗീത നാടക അക്കാദമി അംഗീകാരം ലഭിച്ചതും ഇരട്ടി മധുരം പോലെയായിരുന്നെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു.

ശ്രീ മൂകാംബിക കലാകേന്ദ്രത്തിന്റെ അമരക്കാരില്‍ ഒരാളായ രൂപിത ദേവരാജ് കഴിഞ്ഞ 16 വര്‍ഷക്കാലമായി നൃത്ത പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നൃത്താധ്യാപികയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളില്‍ നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ നൃത്താധ്യാപനം കൊണ്ട് രണ്ടായിരത്തില്‍പ്പരം ശിഷ്യഗണങ്ങളാണ് രൂപിത ദേവരാജിനുള്ളത്. കൂടാതെ സ്‌കൂള്‍ – സബ്ജില്ലാ – ജില്ലാ – സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികളെ സമ്മാനാര്‍ഹരാക്കുകയും 32 ബാച്ചുകളുടെ അരങ്ങേറ്റങ്ങളിലായി ഒട്ടനവധി കുരുന്നുകളെയും നൃത്തരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. സ്‌കൂള്‍ – സബ്ജില്ലാ – ജില്ലാ മത്സരങ്ങളില്‍ വിധികര്‍ത്താവായും രൂപിതയുടെ സാന്നിധ്യം ഉണ്ട്. വര്‍ഷസന്ധ്യ, മാളികപ്പുറത്തമ്മ, ശ്രീ മുത്തപ്പന്‍, മഴ എന്നീ സെമി ക്ലാസിക്കല്‍ ഫ്യൂഷനുകള്‍ സംവിധാനം ചെയ്തതിന് പുറമെ ഇപ്പോള്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ രംഗാവിഷ്‌കാരത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ്.

സിനിമാ നടനും പ്രോഗ്രാം അവതാരകനും മിമിക്രി ആര്‍ട്ടിസ്റ്റും ദൂരദര്‍ശന്‍, സൂര്യ ടിവി, മഴവില്‍ മനോരമ, ഫ്ലവേഴ്‌സ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളിലൂടെ നിരവധി കോമഡി പ്രോഗ്രാമുകള്‍ ചെയ്ത് പ്രശസ്തനുമായ ദേവരാജ് കോഴിക്കോടാണ് കലാലയത്തിന്റെ മറ്റൊരു സംഘാടകന്‍. സ്‌കൂള്‍ – കോളേജ് – യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ ജൂറിയംഗമായും പ്രവര്‍ത്തിക്കുന്നു. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയത്തിലേക്ക് പുതിയ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, മോണോ ആക്ട്, മിമിക്രി എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946820826, 9846182802

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...